തിരുവനന്തപുരം: സംസ്ഥാനത്ത് മൊത്തം കോവിഡ് കേസുകളുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇതുവരെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തെതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 41 കേസുകളിൽ ഉറവിടം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു. ഉടൻ കണ്ടെത്താനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസ് കൂടുേമ്പാൾ കോണ്ടാക്ട് ട്രെയിസിങ്ങിന് ജനങ്ങളുടെ സഹകരണം വേണം. യാത്രകൾ, കയറിയ വാഹനം, ഹോട്ടലുകൾ, കടകൾ എന്നിവയും സമയവും കുറിച്ചുവെക്കണം. ഇക്കാര്യത്തിൽ എല്ലാവരും ശ്രദ്ധപുലർത്തണമെന്നും അത് ചെയ്താൽ സമൂഹവ്യാപനം തടയാൻ കഴിയുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സമൂഹവ്യാപനം ഭീഷണിയായി നിൽക്കുന്നു. ട്രിപ്ൾ ലോക്ഡൗണും പരിശോധന വർധിപ്പിച്ചതും അടക്കം നടപടികൾ അധിക ജാഗ്രതയുടെ ഭാഗമാണ്. ജൂലൈ അഞ്ചുവരെയുള്ള 5429 പോസിറ്റിവ് കേസുകളിൽ 4755 പേർ പുറത്തുനിന്ന് വന്നതാണ്. വിദേശത്തുനിന്ന് 3328ഉം ഇതരസംസ്ഥാനങ്ങളിൽനിന്ന് 1427 ഉം.
പുറത്തുനിന്ന് വന്ന കേസുകൾ കൂടുതൽ മലപ്പുറത്താണ്; 591. പാലക്കാട് 580, കണ്ണൂർ 574 കേസുകൾ വന്നു. സമ്പർക്കത്തിലൂടെ വന്നതിൽ കണ്ണൂരാണ് കൂടുതൽ; 109.
പ്രായമായവരുള്ള വീടുകളിൽ ബ്രേക് ചെയിൻ നിബന്ധന പാലിക്കണമെന്ന് പലതവണ പറഞ്ഞിട്ടും പലരും ശ്രദ്ധിക്കുന്നില്ല. മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ അടക്കം ശ്രദ്ധിക്കണം. അല്ലെങ്കിൽ രോഗവ്യാപന സാധ്യതയുണ്ട്. ഉദാസീനതയും വിട്ടുവീഴ്ചയും പാടിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.