ആലപ്പുഴ: അർബുദമില്ലാത്ത യുവതിക്ക് തെറ്റായ ലാബ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തി ൽ കീമോ തെറപ്പി ചെയ്ത സംഭവത്തിൽ ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് സെക്രട്ടറി ക്കും നോട്ടീസ് അയച്ചതായി സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വെള്ളിയാഴ്ച നടന്ന സിറ്റിങ്ങിൽ ചികിത്സക്ക് വിധേയയായ ആലപ്പുഴ നൂറനാട് കുടശ്ശനാട് ചിറക്കുകിഴക്കേക്കര വീട്ടിൽ രജനി പരാതിയുമായി എത്തിയിരുന്നു. വീടിനടുത്ത് തുണിക്കടയിൽ ജീവനക്കാരിയായിരിക്കെയാണ് രജനി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്കെത്തുന്നത്. സർജൻ ഡോ. രഞ്ജിൻ, ഡോ. സുരേഷ്കുമാർ എന്നിവർ പരിശോധിച്ചു.
ഡോ. രഞ്ജിെൻറ നിർദേശപ്രകാരമാണ് മെഡിക്കൽ കോളജിന് സമീപത്തെ ഡയനോവ ലാബിൽ പരിശോധനക്ക് എത്തിയത്. മാറിടത്തിൽ അർബുദമാണെന്ന ഫലമാണ് ലഭിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിൽ കീമോയും ആരംഭിച്ചു. മുടി കൊഴിഞ്ഞു. ശാരീരികക്ഷമത നശിച്ചു. തുടർന്ന് വിദഗ്ധ പരിശോധനയിൽ അർബുദം ഇല്ലെന്ന് സ്ഥിരീകരിച്ചു.
പ്രായമായ അച്ഛനും അമ്മയും എട്ട് വയസ്സുള്ള മകളും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയം രജനിയുടെ വരുമാനമായിരുന്നു. ജോലിക്ക് പോകാനാവാത്ത ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്ന് രജനി പറയുന്നു. വർഷങ്ങൾക്കുമുമ്പ് ഭർത്താവ് ഉപേക്ഷിച്ചതാണ്.
മുഖ്യമന്ത്രി എല്ലാ സഹായവും ഉറപ്പുനൽകിയെങ്കിലും ഒന്നും യാഥാർഥ്യമായില്ല. തുടർന്നാണ് പരാതിയുമായി രജനി മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. രജനിക്ക് നഷ്ടപരിഹാരം, ഡോക്ടർമാർക്കെതിരെ നടപടി, തൊഴിൽ എന്നിവ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കമീഷൻ നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.