ചങ്ങനാശ്ശേരി: അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നിധിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ അമരയിലെ വീടിനുസമീപത്ത് തടിച്ചുകൂടിയത് വൻജനക്കൂട്ടം. ഞായറാഴ്ച രാവിലെ 11 ഒാടെയാണ് നിധിനെ വീട്ടിലെത്തിച്ചത്. ഈ സമയം അമ്മ കുഞ്ഞന്നാമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടു പോകുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റിയിരുന്നു.
ആംബുലൻസടക്കം കണ്ടിട്ടും അതിലേക്ക് നോക്കിയില്ല. മുഖത്ത് ഭാവഭേദമോ യാതൊരു കൂസലുമോ ഇല്ലാതെയാണ് നിധിൻ പൊലീസിെൻറ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. മുറിക്കുള്ളില്‍ എത്തിയ നിതിന്‍ കൊലപാതകം നടത്തിയ രീതിയെക്കുറിച്ച് പൊലീസിനോട് വിവരിച്ചു. അമ്മ നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും ടി.വി വെക്കാന്‍ സമ്മതിക്കാത്തതാണ് പ്രകോപനത്തിന ്കാരണമെന്നും ഇയാൾ മൊഴി നൽകി. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. സുരേഷ് കുമാറിെൻറ മേല്‍നോട്ടത്തില്‍ തൃക്കൊടിത്താനം എസ്.എച്ച്.ഒ അനൂപ് കൃഷ്ണ ഇന്‍ക്വസ്റ്റും തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിപ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.