ന്യൂഡൽഹി: പ്രവാസികളുടെ കരുതലിനെ മുൻ നിർത്തി എമിഗ്രേഷൻ നിയമത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ. പ്രവാസികൾ പുറത്ത് പോവുമ്പോൾ അവരെ കുറിച്ച് വിശദ വിവരങ്ങൾ എംബസിക്ക് ലഭിക്കുന്ന തരത്ത ിലുള്ള നിയമം നടപ്പാക്കും. ഇതു സംബന്ധിച്ച ബിൽ സർക്കാറിെൻറ പരിഗണനയിലാണെന്നും ഈ പാർലമെന്‍റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സുവർണാവസരമാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയുെട പ്രസ്താവനയിൽ തെറ്റില്ലെന്ന് മുരളീധരൻ പറഞ്ഞു. ശ്രീധരൻ പിള്ള ജനങ്ങളോടല്ല, പാർട്ടി പ്രവർത്തകരോടാണ് അക്കാര്യം പറഞ്ഞത്. രാഷ്ട്രീയ പ്രവർത്തകർ എല്ലാം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുമെന്നും മുരളീധരൻ പറഞ്ഞു. മീഡിയ വൺ ചാനലിെൻറ വ്യൂ പോയൻറിലാണ് മുരളീധരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
സ്വന്തം കുടുംബത്തിൽ പോലും പാലിക്കപ്പെടാത്തതാണ് കമ്യൂണിസ്റ്റ് സംസ്കാരമെങ്കിൽ ജനങ്ങളിൽ എങ്ങനെയാണ് കമ്യൂണിസ്റ്റ് ശൈലി ഉണ്ടാവുകയെന്ന് മുരളീധരൻ ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടി മാറിയെന്ന വസ്തുത സി.പി.എം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.