കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകളിലെ അധ്യാപകർക്കെതിരായ അച്ചടക്കനടപടികളിൽ ഇടപെടാ ൻ കേരള വിദ്യാഭ്യാസ നിയമപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിയോഗിക്കപ്പെ ട്ട ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് ഹൈകോടതി. കട്ടപ്പന സിയോൺ പബ്ലിക് സ്കൂളിൽനിന്ന് പുറത്താക്കിയ അധ്യാപകരെ തിരിച്ചെടുക്കാൻ ഇടുക്കി ഡി.ഇ.ഒ നൽകിയ ഉത്തരവിനെതിരെ സ്കൂൾ മാനേജ്മെൻറും ഡി.ഇ.ഒയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും നൽകിയ ഹരജികളിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
സമാനവിഷയത്തിൽ വ്യത്യസ്ത വിധികൾ നിലവിലുള്ള സാഹചര്യത്തിൽ നിയമപ്രശ്നം ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് പരിഗണനക്കയച്ച വിഷയത്തിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. അതേസമയം, മറ്റാവശ്യങ്ങൾ തീർപ്പാക്കാൻ ഹരജികൾ സിംഗിൾ ബെഞ്ചിെൻറതന്നെ പരിഗണനക്ക് തിരിച്ചയച്ചു.െക.ഇ.ആർ നിയമപ്രകാരം സി.ബി.എസ്.ഇ സ്കൂളുകളിൽ സംസ്ഥാന വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കുള്ള അധികാരം സംബന്ധിച്ച് 2011ലും 2015 ലും വ്യത്യസ്ത വിധികൾ നിലവിലുണ്ടെന്ന് ഹരജി പരിഗണിക്കവേ സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇൗ നിയമ പ്രശ്നത്തിന് പരിഹാരം കാണാൻ ഹരജികൾ ഡിവിഷൻ ബെഞ്ചിന് ൈകമാറുകയായിരുന്നു.
കേരള വിദ്യാഭ്യാസ ചട്ടത്തിലെയും നിയമത്തിലെയും വ്യവസ്ഥകൾ സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളുകൾക്ക് ബാധകമല്ലെന്നാണ് ഡിവിഷൻ ബെഞ്ചിെൻറ വിലയിരുത്തൽ. സി.ബി.എസ്.ഇ അധ്യാപകരുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികളിൽ ഇടപെടാൻ കെ.ഇ.ആറിന് കീഴിലെ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും ഇത്തരം ഉത്തരവുകൾ പാലിക്കാൻ മാനേജ്മെൻറിന് ബാധ്യതയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.