തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ നടുറോഡില്‍ നിര്‍ത്തിയിട്ട് മിന്നൽ പണിമു ടക്ക് നടത്തിയ സംഭവത്തിൽ 32 ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഫോർട്ട് സ്റ്റേഷ നിൽ 20 പേർക്കെതിരെയും തമ്പാനൂർ സ്റ്റേഷനിൽ 12 പേർക്കെതിരെയുമാണ് കേസ്. അവശ്യസേവന നിയമം (എസ്മ), പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഓട്ടോ ഡ്രൈവർമാരെ ആക്രമിക്കൽ, സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിക്കൽ, സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കണ്ടക്ടർമാരും ഡ്രൈവർമാരും ഉൾപ്പെടെ 20 പേർക്കെതിരെ ഫോർട്ട് പൊലീസ് കേസടുത്തത്.
കുറ്റക്കാർക്കെതിരെ ലൈസൻസ് റദ്ദാക്കലടക്കം നടപടിക്ക് ആലോചനയുണ്ട്. തിരുവനന്തപുരം ആർ.ടി.ഒക്ക് പുറമേ കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിലും സമരക്കാര്‍ക്കെതിരെ കടുത്ത നടപടിക്കാണ് ശിപാർശ.
സംഘംചേരലിന് മാത്രമാണ് തമ്പാനൂരിൽ കേസെടുത്തിരിക്കുന്നത്. ബസ് റോഡിന് മധ്യത്തിലും കുറുകെയുമിട്ട് പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തിയ ഡ്രൈവർമാരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
പൊലീസുകാരെ കൈയേറ്റം ചെയ്തെന്നാരോപിച്ച് ബുധനാഴ്ച കെ.എസ്.ആർ.ടി.സി ഡി.ടി.ഒ സാം ലോപ്പസ്, ഡ്രൈവർ സുരേഷ്കുമാർ, ഇൻസ്പെക്ടർ രാജേന്ദ്രൻ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കെ.എസ്.ആര്.ടി.സി അവശ്യ സര്‍വിസ് പരിധിയില്‍ കൊണ്ടുവരണമെന്ന് കലക്ടര്‍ റിപ്പോർട്ടിൽ ശിപാര്‍ശ ചെയ്തു.
സസ്പെൻഷൻ അടക്കം വകുപ്പുതല അച്ചടക്ക നടപടി, ഗതാഗതം സ്തംഭിപ്പിച്ചതിനും വഴി തടസ്സപ്പെടുത്തിയതിനും പൊലീസ് നടപടി, മോട്ടോര്‍ വാഹന ചട്ടങ്ങളുടെ ലംഘനത്തിനെതിരായ ശിക്ഷാനടപടി എന്നിവ കലക്ടർ ശിപാർശ ചെയ്തിട്ടുണ്ട്.
പൊലീസിന് വീഴ്ചയുണ്ടായില്ലെന്നാണ് സിറ്റി പൊലീസ് കമീഷണറുടെ റിപ്പോര്‍ട്ട്. ബസുകൾ പൊതുനിരത്തിൽ നിർത്തിയിട്ടത് ലൈസൻസ് സസ്പെൻഡ് ചെയ്യാവുന്ന കുറ്റമാണെന്നാണ് ആർ.ടി.ഒ റിപ്പോർട്ട്. ഡ്രൈവർമാരുടെ പേരും ലൈസൻസ് വിവരങ്ങളും നൽകാൻ എ.സി.പി മാർക്ക് കത്ത് നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയിൽ യോഗം ചേർന്ന് നടപടി തീരുമാനിക്കുമെന്നാണ് വിവരം. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജീവനക്കാരെ പിന്തുണച്ചിട്ടുണ്ടെങ്കിലും കർശന നടപടിക്കാണ് മുഖ്യമന്ത്രിയുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.