കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ കെണ് ടടുത്ത സംഭവത്തിൽ അധ്യാപകനെതിരെ നടപടി. മൂല്യനിർണയ ക്യാമ്പ് ചെയർമാനായിരുന്ന അ ധ്യാപകനെ സർവകലാശാലയുടെ പരീക്ഷചുമതലകളിൽനിന്ന് നീക്കി. ഈ വിഷയത്തെക്കുറിച്ച ുള്ള അന്വേഷണത്തിന് വിധേയമായാണ് നടപടി. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ ഭരണകാര്യാലയത്തിനു മുന്നിൽ സമരം നടത്തിയിരുന്നു.
മലപ്പുറം കിഴിശ്ശേരിയിലെ ആക്രിക്കടയിൽ കെണ്ടത്തിയ ഉത്തരക്കടലാസുകളുടെ എണ്ണം തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങളായി ക്യാമ്പ് ചെയർമാെൻറ ചുമതല വഹിക്കുന്ന അധ്യാപകെൻറ കൈവശം കെട്ടുകണക്കിന് ഉത്തരക്കടലാസുകളുണ്ടെന്നാണ് സർവകലാശാലയുടെ നിഗമനം.
മൂന്നാം സെമസ്റ്റർ സൈക്കോളജി സ്റ്റാറ്റിസ്റ്റിക്സ് പുനഃപരീക്ഷ ഈ മാസം 30ന് നടത്താനും അഞ്ചിന് ഫലം പ്രസിദ്ധീകരിക്കാനും തീരുമാനമായി. 2018 നവംബറിൽ നടക്കേണ്ട ഈ പേപ്പറിൽ 50 ശതമാനത്തിലേറെ ചോദ്യങ്ങൾ സിലബസിന് പുറത്തുനിന്നായിരുന്നു. തുടർന്നാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.