കോഴിക്കോട്: കാലിക്കറ്റ് പ്രസ്ക്ലബിെൻറ 2018ലെ മാധ്യമപുരസ്കാരങ്ങൾ മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള വിതരണം ചെയ്തു. പത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകൽപനക്കുള്ള തെരുവത്ത് രാമൻ അവാർഡ് ‘മാധ്യമം‘ ചീഫ് സബ് എഡിറ്റർ എ.ടി. മൻസൂർ, മികച്ച ടെലിവിഷൻ റിപ്പോർട്ടിങ്ങിനുള്ള പി. ഉണ്ണികൃഷ്ണൻ അവർഡ് ‘ഏഷ്യാനെറ്റ് ന്യൂസ്’ പ്രിൻസിപ്പൽ കറസ്പോണ്ടൻറ് ജോഷി കുര്യൻ, മികച്ച സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള മുഷ്താഖ് അവാർഡ് ‘മലയാള മനോരമ’ സീനിയർ റിപ്പോർട്ടർ അജയ് ബെൻ, മികച്ച സ്പോർട്സ് ഫോട്ടോഗ്രഫിക്കുള്ള മുഷ്താഖ് അവാർഡ് ‘മലയാള മനോരമ’ ചീഫ് ഫോട്ടോഗ്രാഫർ റീജോ ജോസഫ് എന്നിവർ ഏറ്റുവാങ്ങി.
സ്തുതിപാഠകരല്ല, വിമർശകരാണ് വഴികാട്ടികളെന്നും മാധ്യമപ്രവർത്തകരുടെ വിമർശനങ്ങൾ ഹൃദ്യമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. വിമർശനം അംഗീകരിക്കുക എന്നതാണ് ജനാധിപത്യത്തിെൻറ മർമം.
ജനാധിപത്യപ്രക്രിയയിൽ ഓരോ മേഖലക്കും വ്യതിയാനം സംഭവിക്കാം. അതിനെ വേണ്ടെന്ന് വെക്കുകയല്ല പരിഹരിക്കുകയാണ് േവണ്ടത്. അച്ചടിമാധ്യമങ്ങൾക്ക് പകരംവെക്കാൻ മറ്റൊന്നിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡൻറ് എം. ഫിറോസ്ഖാൻ അധ്യക്ഷനായിരുന്നു. ട്രഷറർ ഇ.പി. മുഹമ്മദ് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, കെ.ഡി.എഫ്.എ പ്രസിഡൻറ് ടി.സി. അഹമ്മദ്, കാലിക്കറ്റ് പ്രസ്ക്ലബ് മുൻ പ്രസിഡൻറ് കെ. പ്രേമനാഥ്, മുൻ സെക്രട്ടറി പി. വിപുൽനാഥ് എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കൾ മറുപടിപ്രസംഗം നടത്തി. പ്രസ്ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതവും ജോ. സെക്രട്ടറി പി.കെ. സജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.