കോഴിക്കോട്: ജില്ലയിൽ പുതുതായി അഞ്ചു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിസാമുദ്ദീൻ തബ്ലീഗ് സമ്മേള നത്തിൽ പെങ്കടുത്ത നാല് പേർക്കും ദുബൈയിൽ നിന്നെത്തിയ നാദാപുരം സ്വദേശിക്കുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരി ച്ചതെന്ന് ജില്ലാ കലക്ടർ സാംബശിവറാവു പറഞ്ഞു.
നിസാമുദ്ദീനിൽ നിന്ന് മാർച്ച് 15ന് ട്രിവാൻഡ്രം എക്സ്പ്രസ് ട്രെയിനിൽ എത്തിയ കോഴിക്കോട് കൊളത്തറ സ്വദേശിയായ 20 കാരൻ, 22ാം തിയതി നവയുഗ് എകസ് പ്രസ് ട്രെയിനിൽ എത്തിയ പന്നിയങ്കര സ്വദേശിയായ 22 കാരൻ, പേരാമ്പ്ര സ്വദേശിയായ 20 കാരൻ, കുറ്റ്യാടി സ്വദേശിയായ 53 കാരൻ എന്നിവർക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. നാദാപുരം സ്വദേശി 56 വയസുകാരനാണ്. ഇയാൾ ദുബൈയിൽ നിന്ന് മാർച്ച് 21ന് നെടുമ്പാേശ്ശരി വിമാനത്താവളത്തിൽ ഇറങ്ങി ടാക്സി വിളിച്ച് നേരെ വീട്ടിലെത്തി സ്വയം നിരീക്ഷണത്തിലിരുന്നയാളാണ്.
നിസാമുദ്ദീനിൽ നിന്ന് 22ന് എത്തിയവരിൽ രണ്ട് പേർ ബീച്ചിന് സമീപമുള്ള പള്ളിയിൽ പോയ ശേഷമാണ് വീട്ടിലേക്ക് പോയത്. നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരുടെ വീട്ടുകാരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർ നാടിലെത്തിയ ശേഷം പുറത്തുപോയിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട് എന്നതിനാൽ ഭയപ്പെടാനില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു.
നിസാമുദ്ദീനിൽ നിന്ന് വന്നവർക്കാർക്കും രോഗലക്ഷണങ്ങൾ ഇല്ല. ആരോഗ്യവകുപ്പ് എല്ലാവരുടെയും സ്രവങ്ങൾ പരിശോധനക്ക് അയക്കുയായിരുന്നു. േകാഴിക്കോട്ട് ഇതിനകം 12 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർക്ക് രോഗം ഭേദമായി. നിസാമുദ്ദീനിൽ നിന്നെത്തിയ 13 കോഴിക്കോട് സ്വദേശികളിൽ ഒമ്പത് പേർക്ക് നെഗറ്റീവ് ആണ്. ദാരാവിയിൽ മരിച്ചയാളെ ബന്ധപ്പെട്ട കോഴിക്കോട്ടുകാരൻ നാട്ടിലെത്തി എന്ന വിവരം സ്ഥിരീകരിച്ചിട്ടില്ലെന്ന് കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.