കൊല്ലം: ‘എെൻറ വണ്ടി ട്രിപ് പോയിരിക്കുകയാണ്. അതിന് അപകടമോ മറ്റോ സംഭവിച്ചാൽ പിന്നെ അജീഷ് സർവിസിൽ ഉണ്ടായിരിക്കില്ല...’ ടൂറിസ്റ്റ് ബസിെൻറ ഫിറ്റ്നസ് റദ്ദാക്കിയ സംഭവത്തിൽ കൊട്ടാരക്കര എ.എം.വി.ഐ അജീഷ് കുമാറിനെയാണ് ഫോണിൽ വിളിച്ച് ബസുടമ ഭീഷണിപ്പെടുത്തിയത്. ബസിെൻറ ഫിറ്റ്നസ് റദ്ദാക്കാൻ ആരാണ് അധികാരം തന്നത്... ബസിെൻറ ഫിറ്റ്നസ് റദ്ദാക്കാൻ നീ വളർന്നിട്ടില്ലെന്നവിധമാണ് ഫോണിൽ ഭീഷണി.
തൊപ്പി തെറിപ്പിക്കുമെന്നും ഡ്യൂട്ടി സമയത്തിനുശേഷം കണ്ടോളാമെന്നും ഭീഷണിയിലുണ്ട്. സംഭവത്തിൽ തൊടുപുഴ കേന്ദ്രമായ ജോഷ് ട്രാവൽസ് ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു.
സ്പീഡ് ഗവേണർ വിച്ഛേദിച്ചതിെൻറ പേരിൽ ‘ജോഷ്’ ടൂറിസ്റ്റ് ബസിെൻറ ഫിറ്റ്നസ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജീഷ് കുമാർ റദ്ദാക്കിയിരുന്നു. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉടമ അജീഷ് കുമാറിനെ ഫോണിൽ ബന്ധപ്പെട്ടു. ആവശ്യം ഉദ്യോഗസ്ഥൻ നിരാകരിച്ചതോടെയായിരുന്നു ഭീഷണി.
ബസിെൻറ ഫിറ്റ്നസ് പുതുക്കി ആർ.സി ബുക്കിനൊപ്പം എത്തിക്കണമെന്ന് ഉടമ പറയുന്നുണ്ട്. ഫിറ്റ്നസ് ഇല്ലാതെ ബസ് നിരത്തിലിറക്കുമെന്നും എന്തെങ്കിലും അപകടം സംഭവിച്ചാൽ പൂർണ ഉത്തരവാദി അജീഷായിരിക്കുമെന്നും അപകടം ഉണ്ടാക്കുന്നവിധം വാഹനം ഓടിക്കാൻ ഡ്രൈവറോട് പറഞ്ഞിട്ടുണ്ടെന്നും ഉടമ പറയുന്നുണ്ട്.
ഫിറ്റ്നസ് റദ്ദാക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ കോടതി കയറ്റുമെന്നും 15 മിനിറ്റോളം നീണ്ട ഫോൺ സംഭാഷണത്തിലുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും ബസുടമ ഭീഷണിപ്പെടുത്തി.
അജീഷ് കുമാറിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് ബസുടമകൾക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.