കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രനിരക്ക് പത്ത് ശതമാനം വർധിപ്പിക്കാൻ ജസ്റ്റിസ് എം. രാമചന്ദ്രൻ അധ്യക്ഷനായ കമീഷെൻറ ശിപാർശ. മിനിമം ചാർജ് ഏഴ് രൂപയിൽനിന്ന് എട്ടാക്കാനും ശിപാർശയുണ്ട്. റിപ്പോർട്ട് ഗതാഗത വകുപ്പിെൻറ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഒാർഡിനറി, ഫാസ്റ്റ് പാസഞ്ചർ/ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, വേൾവോ തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിലവിലെ നിരക്കിൽ പത്ത് ശതമാനം വർധനയാണ് ശിപാർശ ചെയ്തിരിക്കുന്നത്.
വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന കമീഷൻ ശിപാർശ സർക്കാറിെൻറ പരിഗണനയിലുള്ളതിനാൽ ഇതേക്കുറിച്ച് വീണ്ടും പറയുന്നില്ലെന്ന പരാമർശമാണ് പുതിയ റിപ്പോർട്ടിലുള്ളത്. മിനിമം നിരക്ക് പത്ത് രൂപയായും വിദ്യാർഥികളുടേത് നിലവിലെ 14 ശതമാനത്തിന് പകരം 50 ശതമാനമായും ഉയർത്തണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. നിരക്ക് വർധന കെ.എസ്.ആർ.ടി.സിക്കും ബാധകമാണ്. പ്രവർത്തനച്ചെലവ്, സ്പെയർ പാർട്സ് വില, നികുതി -ഇൻഷുറൻസ് -ശമ്പള വർധന എന്നിവ പരിഗണിച്ചാണ് നിരക്ക് ഉയർത്താൻ ശിപാർശ ചെയ്തതെന്ന് കമീഷൻ വൃത്തങ്ങൾ അറിയിച്ചു.
ബസ് ചാർജ് വർധനയെക്കുറിച്ച് പഠിക്കാൻ ആഗസ്റ്റിലാണ് കമീഷനെ നിയോഗിച്ചത്. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി നവംബർ 30ന് ബസുടമകളിൽനിന്ന് തെളിവെടുത്തിരുന്നു. 2014ലാണ് അവസാനമായി ചാർജ് കൂട്ടിയത്. ഇതിന് ശേഷം സ്പെയർ പാർട്സ് വില 40 ശതമാനവും ജീവനക്കാരുടെ ശമ്പളം 90 ശതമാനവും ഇൻഷുറൻസ് 68 ശതമാനവും വർധിച്ചെന്നും നിരക്ക് ഉയർത്തിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ലെന്നും കാണിച്ച് ഒാൾ കേരള പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ കമീഷന് നിവേദനം നൽകിയിരുന്നു.
മൂന്നുവർഷത്തിനിടെ ഒരു കിലോമീറ്റർ ബസ് സർവിസിനുള്ള ചെലവ് 12 രൂപയോളം കൂടിയെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു പറഞ്ഞു. റിപ്പോർട്ടിൻമേൽ സർക്കാർ വൈകാതെ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.