മലപ്പുറം: ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനെ ഓഫിസിൽ ആത്മഹത്യ ചെയ ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വ മേധയ കേസെടുത്തു. കെ. രാമകൃഷ്ണനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ് ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബി.എസ്.എൻ.എൽ ജനറൽ മാനേജറോടും മലപ്പുറം ജില്ല പൊലീസ് മേധാവിയോടും കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശിച്ചു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിലമ്പൂർ എക്സ്ചേഞ്ചിലെ ഇൻഡോർ വിഭാഗം പാർട്ടൈം സ്വീപ്പറും ഭിന്നശേഷിക്കാരനുമായ കാഞ്ഞിരംപാടം മച്ചിങ്ങാപൊയിൽ കുന്നത്ത് രാമകൃഷ്ണൻ (52) വ്യാഴാഴ്ച രാവിലെയാണ് ഒാഫിസിലെ സ്വിച്ച്മുറിയിൽ തൂങ്ങി മരിച്ചത്.
കൃത്യമായ കാരണങ്ങളില്ലാതെ വേതനം നിഷേധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഉയർന്ന ജീവനക്കാരുടെ ഇടപെടലിൽ രാമകൃഷ്ണെൻറ ശമ്പളം അകാരണമായി കുറച്ചതുൾപ്പെടെ പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗുരുതര മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.