മാവൂർ: ലോക്ഡൗൺ സമയത്ത് കുന്ദമംഗലം, മാവൂർ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയ ിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ ‘ബ്ലാക്മാൻ’ സാമൂഹിക വിരുദ്ധശല്യത്തിനു പിന്നിൽ വ ൻ സംഘമെന്ന് സംശയം. നാട്ടുകാരുടെ ഉറക്കംകെടുത്തുന്ന ഇവരെ കുടുക്കാൻ പൊലീസ് നടപടി ശ ക്തമാക്കി. രാത്രി ഒമ്പതിനും ഒരു മണിക്കും ഇടയിലാണ് ശല്യം.
നാട്ടുകാർ വിളക്കണച്ച് ഉറ ങ്ങുന്നതിനു മുമ്പുതന്നെ ഇവർ പ്രത്യക്ഷപ്പെടുന്നതിനു പിന്നിൽ മോഷണമല്ല, മറ്റ് ചില ഗൂ ഢലക്ഷ്യമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വാതിലിനു മുട്ടുക, വീടിന് കല്ലെറിയുക, ജ നലിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് ഭയപ്പെടുത്തുക, പൈപ്പ് തുറന്നിടുക, രക്ത തുള്ളികളും പാ ടുകളും വീഴ്ത്തുക തുടങ്ങിയവയാണ് ഇവർ ചെയ്യുന്നത്. മുഖത്ത് കറുത്ത ചായം തേച്ചും കറുത്ത അടിവസ്ത്രം ധരിച്ചും ആളെ കണ്ടതായി പലരും പറയുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി, അതുവഴി ചില ഉദ്ദേശ്യം നേടലാണ് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ലോക്ഡൗണിെൻറ തുടക്കത്തിൽ ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ തുടങ്ങിയ ശല്യം അനുദിനം വ്യാപിക്കുന്നത് ഇതിെൻറ സൂചനയായി കരുതുന്നു.
കഞ്ചാവ്, മയക്കുമരുന്ന് മാഫിയയോ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ടവരോ ലോക്ഡൗൺ സമയത്ത് പുറത്തിറങ്ങാൻ വഴി തേടുന്നവരോ ചില നിഗൂഢ ഗെയിമുകളിൽ മുഴുകിയവരോ ആകാം ഇതിനു പിന്നിലെന്ന് പൊലീസ് ബലമായി സംശയിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ സന്ദേശം കൈമാറി ഒരേസമയം വ്യത്യസ്ത സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രീതിയാണ് ഇവർ പ്രയോഗിക്കുന്നത്.
രാത്രി കർശന വാഹന പരിശോധനയും പട്രോളിങ്ങും നടക്കുന്നതിനാൽ സമീപപ്രദേശങ്ങളിലേക്കു പോലും ഒരാൾക്ക് സഞ്ചരിക്കാൻ പ്രയാസമാണ്. അതിനാൽ, അതത് പ്രദേശങ്ങളിലുള്ളവർ തന്നെയാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറയുന്നു. തിരയാൻ നാട്ടുകാർ കൂട്ടമായി രംഗത്തിറങ്ങുന്നതിനാൽ ഇവർ തിരയുന്നവർക്കിടയിൽ പതുങ്ങിയാൽ പൊലീസിനും നാട്ടുകാർക്കും തിരിച്ചറിയാനും പ്രയാസമാണ്.
ശല്യം രൂക്ഷമായതോടെ സംശയമുള്ളവരെയും കഞ്ചാവ്, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടവരെയും രഹസ്യമായി നിരീക്ഷിക്കാൻ പൊലീസ് സംവിധാനമൊരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ശല്യക്കാരെ വലയിലാക്കാനാവുമെന്നാണ് പൊലീസിെൻറ കണക്കുകൂട്ടൽ.
‘ബ്ലാക്മാനെ’ പകൽ കണ്ടതായി യുവതി
മാവൂർ: പള്ളിയോൾ നങ്ങാലൻകുന്നത്ത് അനീഷിെൻറ ഭാര്യ സിനിയാണ് ഞായറാഴ്ച ഉച്ചക്ക് 12ഓടെ ‘ബ്ലാക്മാനെ’ കണ്ടതായി പറയുന്നത്. സമീപത്തെ പറമ്പിലേക്ക് പോകുമ്പോൾ ഉയർന്ന സ്ഥലത്തായി മുഖത്ത് കറുത്ത ചായം തേച്ച് അടിവസ്ത്രം മാത്രം ധരിച്ച് ഒരാൾ ഇരിക്കുന്നത് കണ്ടെന്നാണ് പറയുന്നത്. ഇയാൾ ചാടി എണീറ്റതോടെ ഭയന്ന് തിരിച്ചോടുകയായിരുന്നുവേത്ര.
ഓടുന്നതിനിടെ വീണ് യുവതിക്ക് കൈക്ക് പരിക്കേറ്റു. വീട്ടിലെത്തിയശേഷം നോക്കിയപ്പോൾ ആളെ അവിടെ കണ്ടില്ലെന്നും യുവതി പറയുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ പരിസരത്ത് തിരഞ്ഞെങ്കിലും ആരെയും കണ്ടെത്തിയില്ല. തുടർന്ന് മാവൂർ പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം രാത്രി പൈപ്പ് ലൈൻ ചളുക്കിൽ സക്കീനയുടെ വീടിന് പരിസരത്ത് അജ്ഞാതനെ കണ്ടതായി പറയുന്നു.
അരയങ്കോട് ചക്കാലക്കൽ ജയരാജെൻറ വീടിനുനേരെ രാത്രി കല്ലേറുണ്ടായി. ചാത്തമാഗലം പഞ്ചായത്തിലെ നായർ കുഴി, കൂളിമാട്, വെള്ളലശ്ശേരി ഭാഗങ്ങളിലും ശനിയാഴ്ച രാത്രി സാമൂഹിക ദ്രോഹികളുടെ ശല്യമുണ്ടായി. കഴിഞ്ഞ ദിവസം മാവൂരിൽ രണ്ടിടത്ത് വീട്ടുമുറ്റത്ത് രക്തത്തുള്ളികൾ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.