കോഴിക്കോട്: സൈന്യത്തിൽ ജോലിവാങ്ങിത്തരാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നെന്ന് മനസിലാക്കിയ കക്കട്ടിൽ പാതിരപ്പറ്റ ഒതയോത്ത് അശ്വത് പൊലീസിനെ സമീപിച്ചത് പാർട്ടിയിൽ പരാതിപ്പെട്ടിട്ടും ഫലം കാണാഞ്ഞതിനാൽ. തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞതോടെ അശ്വത് ബി.ജെ.പി നേതാവ് എം.പി. രാജനെതിരെ പാർട്ടി പാതിരപ്പറ്റ ബൂത്ത് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് പാർട്ടി നാദാപുരം മണ്ഡലം കമ്മിറ്റി രാധാകൃഷ്ണനെ പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കാൻ ചുമതലപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി 13ന് വ്യാസപീഠത്തിൽ നടന്ന ചർച്ചയിൽ കൈപ്പറ്റിയ 1.40 ലക്ഷത്തിനുപുറമെ 60,000 രൂപ നഷ്ടപരിഹാരം ഉൾപ്പെടെ രണ്ടുലക്ഷം രൂപ മാർച്ച് 31നകം തിരിച്ചുനൽകുമെന്ന് രാജൻ അശ്വതിന് ഉറപ്പുനൽകി. എന്നാൽ, മാർച്ച് 31ന് തുക കിട്ടാതിരുന്നപ്പോൾ അന്വേഷിച്ചെങ്കിലും പലവഴിക്ക് ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. ഇതോടെ റൂറൽ എസ്.പിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.