ചെന്നൈ: ബി.ജെ.പിക്കുവേണ്ടി കൊണ്ടുവന്ന കള്ളപ്പണം സേലത്തുവെച്ച് കവർച്ച ചെയ്യപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക്താന്ത്രിക് യുവജനതാദൾ ദേശീയ അധ്യക്ഷൻ സലീം മടവൂർ തമിഴ്നാട് ഡി.ജി.പിക്ക് പരാതി നൽകി. കൊടകര കവർച്ച കേസിെൻറ കുറ്റപത്രത്തിലെ പരാമർശത്തിെൻറ അടിസ്ഥാനത്തിലാണ് ആവശ്യം.
കള്ളപ്പണം കടത്താനുപയോഗിച്ച കാസർകോട് രജിസ്ട്രേഷൻ വാഹനം ഉപേക്ഷിക്കപ്പെട്ടതും 4.40 കോടി രൂപ നഷ്ടപ്പെട്ടിട്ടും ബന്ധെപ്പട്ടവർ പരാതി നൽകാത്തതും ദുരൂഹമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പണം കടത്തിയത്. 2021 മാർച്ച് ആറിനാണ് സേലത്തുവെച്ച് ബി.ജെ.പിക്കുവേണ്ടി കൊണ്ടുവരുകയായിരുന്ന തെരഞ്ഞെടുപ്പ് ഫണ്ട് കൊള്ളയടിക്കപ്പെട്ടത് -പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.