കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മുൻ ജലന ്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ കേസിൽ കുറ്റപത്രം വൈകിയാൽ വീണ്ടും തെരുവില ിറങ്ങുമെന്ന് കന്യാസ്ത്രീകള്‍. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ് യെപ്പട്ട് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് പരാതി നൽകിയശേഷമാണ് തങ്ങ ൾ തെരുവിലിറങ്ങുമെന്ന് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകൾ മുന്നറിയിപ് പ് നൽകിയത്.
കുറ്റപത്രം നൽകുന്നതിൽ പൊലീസും സർക്കാറും നടത്തുന്ന ഒളിച്ചുകളിയിലെ അമർഷവും അവർ മറച്ചുവെച്ചില്ല. മൂന്നുദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ്.പി ഉറപ്പ് നൽകിയെന്ന് പിന്നീട് കന്യാസ്ത്രീകൾ അറിയിച്ചു.
കുറ്റപത്രം വൈകുന്നതിനാൽ സാക്ഷികൾക്ക് മേൽ സമ്മർദം കൂടുന്നതായി സിസ്റ്റർ അനുപമ പറഞ്ഞു. ‘ഇതിെൻറ പേരിൽ ഒരുപാട് ദുരിതങ്ങൾ നേരിടേണ്ടി വരുന്നു. ഒറ്റപ്പെട്ട അവസ്ഥയിലാണ്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റാൻ നീക്കം നടക്കുന്നു. സുപ്രധാന സാക്ഷികളായ ഞങ്ങൾക്ക് വളരെയധികം ദുഃഖവും ഭീതിയുമുണ്ട്. കുറ്റപത്രം വൈകുന്നതിൽ കടുത്ത ആശങ്കയുമുണ്ട്. ഞങ്ങളുടെ അവസ്ഥ അങ്ങുമനസ്സിലാക്കണം. എത്രനാൾ ഇങ്ങനെ പിടിച്ചുനിൽക്കാനാകുമെന്ന് അറിയില്ല’ -എസ്.പിക്ക് നൽകിയ പരാതിയിൽ സി. അനുപമ, സി. ജോസഫിൻ, സി. ആൽഫി, സി. ആൻസിറ്റ, സി. നീനാറോസ് എന്നിവർ പറയുന്നു. ബിഷപ്പിനെതിരെ നൽകിയ മൊഴിമാറ്റാൻ സമ്മർദമുണ്ടെന്നും അവർ തന്നെ കൊല്ലുമെന്നും കേസിലെ പ്രധാന സാക്ഷി ഇടുക്കി രാജാക്കാട് സ്വദേശിനി സി. ലിസിയും നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ഫ്രാങ്കോക്കെതിരെ മൊഴി നൽകിയ ശേഷം മഠത്തിൽ തടവുജീവിതമാണെന്നും മാനസികരോഗിയാക്കാൻ ശ്രമം നടക്കുകയാണെന്നും അവർ തുറന്നടിച്ചു.
ഇതിനു പിന്നാലെയാണ് കുറവിലങ്ങാട് മഠത്തിലെ അഞ്ചുകന്യാസ്ത്രീകള് എസ്.പിയെ കാണാനെത്തിയത്. സി. ലിസിയുടെ വെളിപ്പെടുത്തലും അന്വേഷണസംഘം ഗൗരവമായി എടുത്തിട്ടുണ്ട്.
കുറ്റപത്രം ഡി.ജി.പിയുടെ പരിഗണനയിൽ -എസ്.പി
കോട്ടയം: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ കുറ്റപത്രം നിലവിൽ സംസ്ഥാന പൊലീസ് മേധാവിയുടെ പരിഗണനയിലാണെന്നും അദ്ദേഹം തീരുമാനിക്കുന്ന പ്രകാരം കോടതിയിൽ സമർപ്പിക്കുമെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ. കുറ്റപത്രം പോരായ്മകളെല്ലാം പരിഹരിച്ചശേഷം കൊച്ചി റേഞ്ച് െഎ.ജിക്ക് കൈമാറി. അേദ്ദഹം പരിശോധിച്ച ശേഷം ഡി.ജി.പിക്കും നൽകി. ഇനി തീരുമാനം എടുക്കേണ്ടത് പൊലീസ് മേധാവിയാണ്. കന്യാസ്ത്രീകളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്രദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാമെന്ന് പറഞ്ഞിട്ടില്ല. വിഷയം ഡി.ജി.പിയുമായി സംസാരിച്ചു. എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും -എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.