കോഴിക്കോട്: കൊറോണ ഭീതി സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുേമ്പാഴും മദ്യവിൽപന ശാലകൾ അടക്കില്ലെന്ന പിടിവാശിയ ിൽ സർക്കാർ. ബീവറേജ് ഔട്ലെറ്റുകൾ മാർച്ച് 31 വരെ അടച്ചിട്ടാൽ വലിയ നഷ്ടമുണ്ടാകുെമന്ന വിശദീകരണവുമായി എക്സൈസ ് വകുപ്പ് രംഗെത്തത്തി.
മദ്യവിൽപനശാലകൾ അടക്കിെല്ലന്ന പഴയ നിലപാട് ആവർത്തിച്ച എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ, ബീവറേജ് ഔട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കാൻ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്ന ന്യായമാണ് ഉന്നയിച്ചത്. ബീവറേജ് ഔട്ലെറ്റുകളിൽ മറ്റു സുരക്ഷാപ്രശ്നങ്ങളില്ലെന്നും ആളുകൂടുന്നതിനാണ് നിയന്ത്രണമേർപെടുത്തിയതെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർ മാസ്കോ മുഖം മറയ്ക്കാൻ തൂവാലയോ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് കർശന നിർദേശം നൽകിയ സർക്കാർ, നിരവധി പേർ ഒത്തുചേരുന്ന ബീവറേജ് ഔട്ലെറ്റുകളും ബാറുകളുമൊക്കെ നിർബാധം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുന്നത് കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് േപാണ്ടിച്ചേരിയിൽ ഉൾപെട്ട മാഹിയും തമിഴ്നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളും മദ്യശാലകൾ അടച്ചിടാൻ തീരുമാനിച്ചിട്ടും കേരളം ഈ ആവശ്യത്തോട് പുറംതിരിഞ്ഞുനിൽക്കുകയാണ്.
മദ്യശാലകൾ അടച്ചിട്ടാൽ സാമ്പത്തികമായി വൻ നഷ്ടമുണ്ടാകുമെന്ന് പറയുന്ന സർക്കാർ ഇന്നാട്ടിലെ ജനങ്ങളുടെ ജീവനും ആേരാഗ്യത്തിനും ഒരു വിലയും കൽപിക്കുന്നില്ലേയെന്ന ചോദ്യം വ്യാപകമായി ഉയർന്നുകഴിഞ്ഞു.
അടച്ചിടില്ലെന്ന് സർക്കാർ വാശിപിടിക്കുന്ന സാഹചര്യത്തിൽ മദ്യശാലകൾ പൂട്ടണമെന്നാവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹരജി നൽകി. ജനാഭിപ്രായത്തോട് എക്സൈസ് മന്ത്രി സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് പ്രതിഷേധാർഹമാണെന്നും ബീവറേജ് ഔട്ലെറ്റുകൾ അടച്ചിടണമെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.