ആലപ്പുഴ: ഒന്നേകാൽ കിേലാ കഞ്ചാവുമായി ബ്യൂട്ടീഷനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. എ റണാകുളം കണയന്നൂർ പൂണിത്തുറ വില്ലേജ് കല്ലറക്കൽ വീട്ടിൽ ജെയ്സൺ ജോസഫാണ് (26) പിടി യിലായത്. വ്യാഴാഴ്ച രാത്രിയിൽ എഴുപുന്ന ഭാഗത്ത് നടത്തിയ റെയ്ഡിലാണ്, എരമല്ലൂർ ജങ് ഷനിലെ ബ്യൂട്ടി പാർലറിൽ ബ്യൂട്ടീഷനായ ജെയ്സണെ സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടും സംഘവും പിടികൂടിയത്.
ചില ന്യൂജൻ ബ്യൂട്ടിപാർലറുകളിൽ ജോലി നോക്കിവരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായി സൂചനയുണ്ടായിരുന്നു.
ഷോപ്പിലെത്തുന്ന യുവാക്കളെ ചെറിയ അളവിൽ കഞ്ചാവും ലഹരി വസ്തുക്കളും നൽകി വശത്താക്കി ഉപഭോക്താക്കളാക്കി മാറ്റുകയും പിന്നീട് കാരിയർമാരാക്കുകയുമാണ് രീതി. ഇങ്ങനെയുള്ള കാരിയർമാർ വഴി വൻതോതിൽ കഞ്ചാവ് വിതരണം നടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്.
ഇയാൾക്ക് കഞ്ചാവ് നൽകിയ ആളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്. ചേർത്തല കോടതിയുടെ ചുമതലയുള്ള ആലപ്പുഴ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മദ്യം - മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരാതികളെയും കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ 0477 2251639, 9400069494, 9400069495 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.