തിരുവനന്തപുരം: ഇന്റിഗോ വിമാന കമ്പനി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ വിലക്കിയത് പുനപരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വസ്തുതകൾ പൂർമണായും പരിശോധിക്കാതെയാണ് കമ്പനി തീരുമാനമെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച് വിമാനത്തിൽ യാത്രക്കാർ എന്ന നിലയിൽ സഞ്ചരിച്ച് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ അക്രമിക്കാൻ പുറപ്പെട്ടപ്പോൾ തടയാൻ ശ്രമിച്ച് ജയരാജനെതിരെ മൂന്ന് ആഴ്ചയാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. കമ്പനിയുടെ നടപടി പ്രതിഷേധാർഹമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.