ബാലഭാസ്‌കറി‍​െൻറ മരണം: പുനഃരന്വേഷണ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറി‍െൻറ അപകട മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ പുനഃരന്വേഷണം ഉണ്ടാകുമോയെന്ന കാര്യം ഇന്നറിയാം. പുനഃരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറി‍െൻറ മാതാപിതാക്കളും ചലച്ചിത്രതാരം സോബിയും നല്‍കിയ ഹരജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വിധി പറയും. കേസന്വേഷിച്ച സി.ബി.ഐ നടപടിയെ ചോദ്യംചെയ്താണ് ഹരജി. സംഭവത്തില്‍ ദുരൂഹതയില്ലെന്നും സാധാരണ അപകട മരണമാണെന്നുമായിരുന്നു സി.ബി.ഐ കണ്ടെത്തൽ. എന്നാല്‍, മക‍െൻറ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതു പുറത്തുകൊണ്ടുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നുമുള്ള നിലപാടിലാണ് പിതാവ് ഉണ്ണി.

കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ആളാണ് സോബി. ത‍െൻറ മൊഴി സി.ബി.ഐ മുഖവിലക്കെടുത്തില്ലെന്നാണ് പരാതി. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഒക്‌ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. 

Tags:    
News Summary - Balabhaskar's death: Re-investigation decision today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.