തൊടുപുഴ: നഗരത്തിലൂടെ അപകടകരമായ രീതിയിൽ ഓട്ടോറിക്ഷ ഓടിച്ച് പരിഭ്രാന്തി പരത്തിയ പതിനേഴുകാരനെ പൊലീസ് പിന് തുടർന്ന് പിടികൂടി. പ്രതിയെ വാഹനം തടഞ്ഞ് പിടികൂടുന്നതിനിെട എസ്.ഐക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പത്തേകാ ലോടെയായിരുന്ന സംഭവം. കാഞ്ഞിരമറ്റം സ്വദേശിയാണ് പിടിയിലായത്. തൊടുപുഴ അമ്പലം ബൈപാസിൽനിന്ന് രണ്ട് പെൺകുട്ടിക ളെ കയറ്റി മുട്ടം റോഡിലേക്ക് വരുകയായിരുന്ന ഓട്ടോ കണ്ട എസ്.ഐ നിർത്താൻ കൈകാണിച്ചു. എന്നാൽ, പതിനേഴുകാരൻ അമിതവേ ഗത്തിൽ തൊടുപുഴ പാലത്തിലിട്ട് ഓട്ടോ വട്ടംതിരിച്ച് തിരികെപ്പോകാൻ ശ്രമിച്ചു.
ഉടൻ പൊലീസ് വാഹനത്തിൽ നിന്നുമിറങ്ങിയ എസ്.ഐ എം.പി. സാഗർ ഓട്ടോയുടെ പിറകെ ഓടിയെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പൊലീസ് ഡിവൈഡർ ഉപയോഗിച്ച് റോഡിൽ ഓട്ടോ തടയാൻ ശ്രമിച്ചെങ്കിലും കൗമാരക്കാരൻ ഇതും ഇടിച്ചുതെറിപ്പിച്ചു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന പെൺകുട്ടികളോട് പുറത്തേക്ക് ചാടാൻ ഇയാൾ പറഞ്ഞു. ഭയന്നുവിറച്ച കുട്ടികൾ ഓടുന്ന ഓട്ടോയിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു. മുതലിയാർമഠം ഭാഗത്തേക്ക് ഓടിച്ചുപോകാൻ തിരിക്കുന്നതിനിടയിൽ രണ്ട് സ്കൂട്ടറുകളിലും ബൈക്കുകളിലും ഓട്ടോ ഇടിച്ചു. എസ്.ഐയും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും ഇയാളെ പിടികൂടുന്നതിനായി രണ്ട് ബൈക്ക് യാത്രക്കാരുടെ സഹായത്തോടെ പിന്നാലെപോയി.
വാഹനം വേഗതകുറച്ചപ്പോൾ ബൈക്കിൽനിന്നിറങ്ങി ഓട്ടോയിൽ എസ്.ഐയും ബൈക്ക് യാത്രക്കാരനും പിടുത്തമിട്ടതോടെ വാഹനത്തിെൻറ വേഗതകൂട്ടി പിന്നെയും പോവുകയായിരുന്നു. ഇതിനിടെ തെന്നിവീണ എസ്.ഐയുടെ കൈവിരലിന് പരിക്കേറ്റു. തുടർന്ന് മുതലിയാർമഠം ഭാഗത്തേക്കുപോയ ഓട്ടോ റോഡുപണി നടക്കുന്നതിനാൽ മുമ്പോട്ടുപോകാൻ കഴിയാതെ നിർത്തുകയായിരുന്നു. ഉടൻ തന്നെ കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
279 വകുപ്പ് പ്രകാരം കേസ് ചാർജ് ചെയ്ത് വൈദ്യപരിശോധന നടത്തി. വാഹനത്തിൽ ലഹരിപദാർഥങ്ങൾ ഉണ്ടോയെന്നറിയാൻ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇയാളുടെ മാതാവിെൻറ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോ. നഗരത്തിൽ രാവിലെയും വൈകീട്ടും ഓട്ടോയുമായി ഇയാൾ ഓട്ടം പിടിക്കാറുണ്ടായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം നൽകിയതിനാൽ ആർ.സി ഓണർക്കെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കുമെന്നും ഓട്ടോയുടെ ടാക്സി രജിസ്േട്രഷൻ റദ്ദുചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് ശിപാർശ ചെയ്യുമെന്നും എസ്.ഐ അറിയിച്ചു. പരിക്കേറ്റ എസ്.ഐ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.