തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ വാർത്താസംഘത്തെ മർദിച്ച സംഭവത്തിൽ ഏഴ് എ.ബി.വി.പി- ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. വാർത്തസംഘത്തിലെ സജിൻലാലിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
ഈമാസം 25നാണ് സംഭവം. അടിയന്തരാവസ്ഥയുടെ 50ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി കേരള യൂനിവേഴ്സിറ്റി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെതിരെയാണ് എസ്.എഫ്.ഐ, കെ.എസ്.യു പ്രതിഷേധം അരങ്ങേറിയത്.
ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകർക്കെതിരെ ഹാളിലുണ്ടായിരുന്ന എ.ബി.വി.പി-ആർ.എസ്.എസ് സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതികൾക്കെതിരായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.