തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ചകേസില്‍ ഗൂഢാലോചനയില്ലെന്ന അഭിപ്രായം സർക്കാറിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. ഗൂഢാലോചന ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ പൊലീസ് കൃത്യമായി ഇടപെട്ടു. ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് പ്രതികളെ പിടികൂടിയെന്നും ആരെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി. സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നായിരുന്നു അടിയന്തര പ്രമേയത്തിലെ ആവശ്യം. എം.എല്‍.എമാരായ പി.ടി തോമസ്, അനൂപ് ജേക്കബ്, ടി.എ അഹമ്മദ് എന്നിവരാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.