തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കാൻ സമർപ്പിച്ച അപേക്ഷയിൽ സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി സി.ജെ.എം കോടതി. പൊതുമുതൽ നശിപ്പിക്കുന്നത് തടയേണ്ടവർതന്നെ അത്തരം കേസുകൾ പിൻവലിക്കാൻ കൂട്ടുനിൽക്കുന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമല്ലേയെന്ന് കോടതി ചോദിച്ചു. സഭാ ഐക്യം നിലനിൽക്കാനാണ് കേസ് പിൻവലിക്കുന്നതെന്ന സർക്കാർ അഭിഭാഷകയുടെ വാദം കോടതി തള്ളി.
അങ്ങെനയെങ്കിൽ എന്തിന് പ്രതിപക്ഷം തടസ്സഹരജിയുമായി വന്നെന്നും കോടതി ചോദിച്ചു. കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവിെൻറ അഭിഭാഷകൻ വാദിച്ചു. സഭയിൽ അനിഷ്ട സംഭവങ്ങൾ നടന്നാൽ പരാതി നൽകേണ്ടത് സ്പീക്കറാണ്. അത്തരം പരാതിയില്ലെന്ന് സർക്കാർ അഭിഭാഷക ചൂണ്ടിക്കാണിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വാദം ഈ മാസം 16ലേക്ക് മാറ്റുകയാണെന്ന് കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.