ഒറ്റപ്പാലം: കോവിഡിെൻറ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിന് ഇളവ് വന്നിട്ടും കലാരംഗത്ത് അലങ്കാര ചമയങ്ങളുമായി ഉപജീവനത്തിനിറങ്ങി തിരിച്ചവരുടെ ജീവിതം ഇപ്പോഴും ദുരിതത്തിൽതന്നെ. സ്കൂൾ കലോത്സവങ്ങളും പൂരാഘോഷവും അരങ്ങേറ്റങ്ങളുമായി തിരക്കൊഴിയാത്ത സീസൺ കാലത്തുതന്നെ കോവിഡുമെത്തിയതാണ് ഇക്കൂട്ടർക്ക് ശാപമായത്.
അലങ്കാരത്തിെൻറ ഭാഗമായി വാങ്ങിക്കൂട്ടിയ ലക്ഷങ്ങളുടെ അടയാഭരണളും മേക്കപ്പ് വസ്തുക്കളും മാസങ്ങളായി പൊടിപിടിച്ചുകിടപ്പാണ്. മാർച്ച് ആദ്യവാരം മുതൽ ഏപ്രിൽ ആദ്യവാരം വരെ നീളുന്ന സ്കൂൾ കലോത്സവങ്ങളും പൂരോത്സവങ്ങളുമാണ് വർഷത്തിൽ ഇവർക്ക് സീസൺ കാലം. എന്നാൽ, കോവിഡ് ഭീഷണിയിൽ ഈ അവസരം നഷ്ടമായി. ഏപ്രിൽ, മേയ് മാസങ്ങളിലായി ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ നടക്കുന്ന അരങ്ങേറ്റങ്ങൾക്കും ഇവരുടെ മേക്കപ്പുൾപ്പെടെയുള്ള ആടയാഭരണങ്ങളാണ് ആശ്രയിക്കാറുള്ളത്.
മുൻകൂർ ബുക്ക് ചെയ്തിരുന്ന 80 വിദ്യാലയങ്ങളിലെ കലോത്സവങ്ങളും 20 അരങ്ങേറ്റങ്ങളും സീസണിൽ നഷ്ടപ്പെട്ടതായി അമ്പലപ്പാറയിലെ നടനം ആർട്സ് സ്ഥാപനം ജീവനക്കാരൻ കെ. ഷാജി പറഞ്ഞു.
സ്ഥാപനവുമായി ബന്ധപ്പെട്ട് സീസണിൽ തൊഴിൽ ലഭിച്ചിരുന്ന 50 നൃത്താധ്യാപകർക്കും 40ഓളം മേക്കപ്പുകാർക്കും 10 വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും തൊഴിലവസരവും നഷ്ടപ്പെട്ടു. ലക്ഷങ്ങൾ മുടക്കിയതിന് വരുമാനമില്ലെന്ന് മാത്രമല്ല, വരാനിരിക്കുന്ന സീസൺ വരേക്കുള്ള സൂക്ഷിപ്പും വാടകയും വൈദ്യുതിചാർജും ബാധ്യതയായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.