തിരുവനന്തപുരം: പൊതുമേഖല കെ.എസ്.ആർ.ടി.സിയെ നന്നാക്കാൻ കഠിനാധ്വാനം ചെയ്യുമെന്ന് നിയുക്ത ഗതാഗത മന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രി വകുപ്പ് ഏൽപ്പിച്ചത് മാറ്റമുണ്ടാക്കുമെന്ന് ഉറപ്പുള്ളതിനാലാണെന്നും ആന്‍റണി രാജു പറഞ്ഞു. എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച് ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യ കേരള കോൺഗ്രസിലെ ആന്‍റണി രാജു രണ്ടര വർഷകാലത്തേക്കാണ് ഗതാഗത മന്ത്രി സ്ഥാനത്ത് തുടരുക. അതിന് ശേഷം കേരള കോൺഗ്രസ്(ബി) എം.എൽ.എ കെ.ബി ഗണേഷ് കുമാർ മന്ത്രിയാവുമെന്നാണ് സൂചന. ഫ്രാൻസിസ് ജോർജിനെ പോലുള്ള ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കൾ യു.ഡി.എഫിലേക്ക് പോയപ്പോഴും ആന്‍റണി രാജു എൽ.ഡി.എഫിൽ ഉറച്ച് നിന്നിരുന്നു. ഇതും രാജുവിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കാരണമായിട്ടുണ്ട്.
കോവിഡും തുടർന്നുണ്ടായ ലോക്ഡൗണുകളും കെ.എസ്.ആർ.ടി.സിെയ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുേമ്പാഴാണ് ഗതാഗത മന്ത്രിയായി ആന്‍റണി രാജു സ്ഥാനമേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.