തൃശൂർ: അധികാരമേറ്റത് മുതൽ സർക്കാറിന് തലവേദനയുണ്ടാക്കിയ ലളിതകല അക്കാദമിയിൽ വീണ്ടും പൊട്ടിത്തെറി. ഭരണസമിതിയിൽനിന്ന് നിർവാഹക സമിതിയംഗം ചിത്രകാരൻ ടോം വട്ടക്കുഴി രാജിവെച്ചു. രാജി വിവരം സമൂഹമാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ചു. ഈ സർക്കാറിെൻറ കാലത്ത് പുനഃസംഘടിപ്പിച്ച ഭരണസമിതികളിൽനിന്ന് രാജിവെക്കുന്ന മൂന്നാമത്തെയാളാണ് ടോം.
2017ൽ ചെയർമാനായിരുന്ന ടി.എ. സത്യപാൽ രാജിവെച്ചതിന് ശേഷം തുടരെ തുടരെയായിരുന്നു അംഗങ്ങളുടെ രാജി. നേമം പുഷ്പരാജ് ചെയർമാനായ ശേഷം പുനഃസംഘടിപ്പിച്ച നിർവാഹക സമിതിയിലാണ് ടോം വട്ടക്കുഴിയെ ഉൾപ്പെടുത്തിയിരുന്നത്.
നിർവാഹക സമിതിയംഗമാകാൻ ക്ഷണം ലഭിച്ചപ്പോൾ തെൻറ സേവനം ഏതെങ്കിലും തരത്തിൽ ഗുണപരമായ മാറ്റത്തിന് ഉപകരിക്കുമെങ്കിൽ അങ്ങനെയാവട്ടെ എന്ന ചിന്തയിലാണ് വഴങ്ങിയതെന്നും പക്ഷേ, അത് വെറും മിഥ്യാധാരണയായിരുന്നെന്ന് കുറഞ്ഞ കാലംകൊണ്ട് ബോധ്യപ്പെട്ടെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണസമിതിയും ചെയർമാനും സെക്രട്ടറിയുമല്ല ഉദ്യോഗസ്ഥരാണ് അക്കാദമിയുടെ ഭരണം നിർവഹിക്കുന്നതെന്ന ഗുരുതര ആരോപണമാണ് പുറത്തുവന്നവർ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.