തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) ക്രൈംബ്രാഞ്ചിെൻറ മറ്റൊരു കേസുകൂടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ നിർബന്ധിച്ചെന്ന അദ്ദേഹത്തിെൻറ അഭിഭാഷകെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ ഡി.ജി.പിക്ക് പരാതി നൽകിയത്. ഇ.ഡിക്കെതിരെ സന്ദീപ് നായർ നേരത്തേ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കത്ത് നൽകിയിരുന്നു. എഫ്.െഎ.ആർ തയാറാക്കി ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന വിവരം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന എസ്കോർട്ട് പൊലീസുകാരികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തേ കേസെടുത്തിരുന്നു. ഇതിനെതിരെ ഇ.ഡി കോടതിയെ സമീപിച്ചിരുന്നു.
സ്വപ്നയുടെ മൊഴി അടിസ്ഥാനപ്പെടുത്തി ക്രൈംബ്രാഞ്ച് കേസെടുത്തതിനെ ഇ.ഡി ചോദ്യം ചെയ്തെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാമെന്നാണ് കോടതി നൽകിയ ഉത്തരവ്. അതേ സാഹചര്യം തന്നെയാകും ഇൗ കേസിലുമുണ്ടാകുകയെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.