തൃശൂർ: തിമിലയിൽ വിരൽ പെരുക്കങ്ങൾകൊണ്ട് വിസ്മയം തീർത്ത പഞ്ചവാദ്യ പ്രമാണി അന്ന മനട പരമേശ്വര മാരാർ (67) അന്തരിച്ചു. തൃശൂർ പൂരത്തിൽ 43 വർഷം തിരുവമ്പാടി വിഭാഗത്തിെൻറ മ ഠത്തിൽനിന്നുള്ള വരവിൽ പഞ്ചവാദ്യ നിരയിൽ അംഗവും 14 വർഷം പ്രമാണിയുമായിരുന്നു.
കഴി ഞ്ഞ സീസണിലും പഞ്ചവാദ്യാസ്വാദകരെ ത്രസിപ്പിച്ച് തിമിലയിൽ ‘പ്രാമാണി’കാലപ്പകർച്ച കാഴ്ചവെച്ചിരുന്നു. ഒരാഴ്ചയായി എറണാകുളം മെഡിക്കൽ സെൻററിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പാമ്പാടി ഐവര്‍മഠത്തില്‍.
അന്നമനടയിൽ 1952 ജൂൺ രണ്ടിന് തോട്ടുപുറത്ത് രാമൻ നായരുടെയും പടിഞ്ഞാറേ മാരാത്ത് പാറുക്കുട്ടി മാരസ്യാരുടെയും മകനായി ജനിച്ചു. 13ാം വയസ്സിൽ കലാമണ്ഡലത്തിൽ ആദ്യ ബാച്ച് തിമില വിദ്യാർഥിയാണ്. ഗുരുവും ബന്ധുവുമായ അന്നമനട സീനിയർ പരമേശ്വര മാരാരാണ് കലാമണ്ഡലത്തിൽ എത്തിച്ചത്.
അവിടെയായിരുന്നു അരങ്ങേറ്റം. കലാമണ്ഡലത്തിൽ പഠനം പൂർത്തിയാക്കി പല്ലാവൂർ ത്രയങ്ങളിൽ പല്ലാവൂർ മണിയൻ മാരാർ, പല്ലാവൂർ കുഞ്ഞുക്കുട്ടൻ മാരാർ എന്നിവർക്കൊപ്പം ഒരു വർഷം സാധകം. 1970ൽ കലാമണ്ഡലത്തിൽ അധ്യാപകനായി. തൊട്ടടുത്ത കൊല്ലം രാജിവെച്ചു. അധ്യാപകനായിരിക്കെ തിമിലപഠനത്തിനുള്ള പാഠ്യപദ്ധതി പരിഷ്കരിച്ചത് അദ്ദേഹമായിരുന്നു.
ഭാര്യ: കാവിൽ മാരാത്ത് ശാന്ത മാരസ്യാർ. മകൻ തൃപ്പൂണിത്തുറ ആർ.എൽ.വി.യിൽ അധ്യാപകനായ കലാമണ്ഡലം ഹരീഷ് തൃശൂർ പൂരം ഇലഞ്ഞിത്തറ മേളത്തിൽ അംഗമാണ്. മറ്റു മക്കൾ: ശ്രീകല, ധന്യ (ഒൗഷധി). മരുമക്കൾ: തായമ്പക കലാകാരി ഡോ. നന്ദിനി വർമ, സുനിൽ (ബംഗളൂരൂ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.