കോഴിക്കോട്: കേന്ദ്ര സർക്കാറിെൻറ അമൃത് പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാനത്തെ വി വിധ നഗരസഭകളിൽ മലിനജല സംസ്കരണ പ്ലാൻറുകൾ നിർമിക്കുന്നതിന് കൺസൽട്ടൻസിയെ നിയമിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ (സി.എ.ജി) അന്വേഷണവും. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, കൊച്ചി, ഗുരുവായൂർ, ആലപ്പുഴ എന്നീ നഗരങ്ങളിൽ നടപ്പാക്കുന്ന പദ്ധതികളിലാണ് അന്വേഷണം നടത്തുന്നത്. തൃശൂരിലെ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനകം സി.എ.ജി അന്വേഷണം നടത്തുകയും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ അധികൃതരിൽനിന്ന് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
കൺസൽട്ടൻസി നിയമനവുമായി ബന്ധപ്പെട്ട മാർക്ക് ഷീറ്റ് പരിശോധിച്ചപ്പോൾ െടൻഡറിൽ പെങ്കടുത്ത അൾട്രാടെക് എന്ന സ്ഥാപനം 2015 മുതൽ പശ്ചിമ ബംഗാൾ, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങളിൽ സമാന പദ്ധതികളുടെ വിശദപദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കി പരിചയമുള്ള സ്ഥാപനമാണെന്ന് വ്യക്തമായിരുന്നു. എന്നാൽ, ഇവരെ ഒഴിവാക്കി കൺസൽട്ടൻസിയായി നിയമിച്ച കോഴിക്കോട്ട റാം ബയോളജിക്കൽസ് ഇവാേല്വഷൻ റിപ്പോർട്ട് തയാറാക്കുന്നതിന് നാലുമാസം മുമ്പ് കേരളത്തിലെ വിവിധ നഗരസഭകളിൽ അമൃത് പദ്ധതിയുടെ ഡി.പി.ആർ തയാറാക്കുന്നതിന് കരാർ ലഭിച്ചതിെൻറ രേഖകളാണ് കാണിച്ചത്. ഇൗ പദ്ധതികളൊന്നും പൂർത്തിയായതായി രേഖപ്പെടുത്തിയിട്ടുമില്ല. അതിനാൽ തന്നെ ടെക്നിക്കൽ ഇവാേല്വഷൻ കമ്മിറ്റിയുടെ നിഗമനങ്ങൾതന്നെ എത്രമാത്രം ശരിയാെണന്ന് ഉറപ്പില്ല. അതിനാൽ, കൺസൽട്ടൻസിയായി െതരഞ്ഞെടുക്കപ്പെട്ട റാം ബയോളജിക്കൽസിന് ഇത്തരം പദ്ധതികളിൽ മുൻപരിചയം ഉണ്ടോ എന്ന് എങ്ങെന വ്യക്തമായി എന്ന കാര്യത്തിൽ വിശദീകരണം വേണമെന്നാണ് സീനിയർ ഒാഡിറ്റ് ഒാഫിസർ തൃശൂർ നഗരസഭയോട് ആവശ്യപ്പെട്ടത്. ഇവിടത്തെ ക്രമക്കേട് ബോധ്യമായതോെടയാണ് പദ്ധതി നടപ്പാക്കുന്ന മറ്റു നഗരസഭകളിലും സി.എ.ജി പരിശോധനക്ക് തീരുമാനിച്ചത് എന്നാണ് വിവരം.
അതിനിടെ, അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ലോക്കൽ ഫണ്ട് ഒാഡിറ്റ് വിഭാഗവും പരിശോധിക്കുന്നുണ്ട്. പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി കേന്ദ്ര നഗരകാര്യമന്ത്രാലയം, വിജിലൻസ്, കേന്ദ്ര വിജിലൻസ് കമീഷണർ, ലോക്പാൽ എന്നിവരുടെയും പരിഗണനയിലുണ്ട്. അമൃത് പദ്ധതിയിൽ കേരളത്തിലെ വിവിധ നഗരസഭകളുെട സുസ്ഥിര വികസനത്തിന് അനുവദിച്ച 2357 കോടിരൂപയിൽ 629.86 കോടി രൂപയാണ് മലിനജല സംസ്കരണ പ്ലാൻറുകൾ നിർമിക്കാൻ നീക്കിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.