കോഴിക്കോട്: അമൃത് പദ്ധതിയിലുൾപ്പെടുത്തി നഗരസഭകളിൽ മലിനജല സംസ്കരണ പ്ലാൻ റുകൾ നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടി ൽ ശുചിത്വമിഷെൻറ പങ്ക് പുറത്ത്. 100 കോടിയിൽപരം രൂപവരെ െചലവഴിച്ച് നിർമിക്കുന്ന മ ലിനജല സംസ്കരണ പ്ലാൻറുകളുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കുന്നതിന് സ്ഥാപന ങ്ങളിലെയും ഹൗസിങ് കോളനികളിലെയും മലിനജലം സംസ്കരിക്കുന്നത് അറിഞ്ഞാൽ മതിയെന്ന യോഗ്യതയാണ് ശുചിത്വമിഷൻ മാനദണ്ഡമാക്കിയത്.
മുൻപരിചയംപോലുമില്ലാത്ത കോഴിക്കോെട്ട സ്വകാര്യ ഏജൻസി റാം ബയോളജിക്കൽസിനെ ശുചിത്വമിഷൻ എംപാനൽ ചെയ്ത് അഴിമതിക്ക് അവസരമൊരുക്കി എന്ന ആക്ഷേപത്തിന് കൂടുതൽ കരുത്തേകുന്നതാണ് വിവരാവകാശരേഖ വഴി പുറത്തുവന്ന തെളിവുകൾ.
ഡി.പി.ആർ തയാറാക്കാൻ എംപാനൽ ചെയ്ത സ്ഥാപനങ്ങളുടെ യോഗ്യതയായി പരിഗണിച്ചതെന്തെന്ന ചോദ്യത്തിന് സ്ഥാപനങ്ങൾ, ഹൗസിങ് കോളനികൾ മുതലായ സ്ഥലങ്ങളിൽ ഉണ്ടാവുന്ന മലിനജലത്തിെൻറ അളവ്, അതിെൻറ സവിശേഷതകൾ എന്നിവ ശാസ്ത്രീയമായി പഠിക്കാനും അതതിടങ്ങളിലെ അവസ്ഥക്കനുസരിച്ച് സംസ്കരണ സംവിധാനങ്ങൾ ഡിസൈൻ െചയ്ത് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാനുമുള്ള കഴിവ് പരിഗണിച്ചെന്നാണ് ശുചിത്വമിഷെൻറ വിശദീകരണം. റാം ബേയാളജിക്കൽസിനെ പട്ടികയിലുൾപ്പെടുത്താൻ കേന്ദ്ര അമൃത് മിഷെൻറ മാനദണ്ഡങ്ങൾ പൂർണമായും കാറ്റിൽപറത്തിയെന്ന ആരോപണം നിലനിൽക്കെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
പദ്ധതിക്ക് തുടക്കംമുതൽ എല്ലാ സാേങ്കതിക സഹായവും നൽകാൻ 23 കോടി ചെലവിൽ കേന്ദ്രം പ്രോജക്ട് ഡെവലപ്മെൻറ് മാനേജ്മെൻറ് കൺസൽട്ടൻറായി (പി.ഡി.എം.സി) നിയമിച്ച വാപ്കോസിനെ ഒഴിവാക്കിയതിനുപിന്നാലെയാണ് മുൻപരിചയം, കോടിയിൽപരം രൂപയുടെ വിറ്റുവരവ്, പ്ലാൻറുകളുടെ നടത്തിപ്പ് ചുമതല എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങൾ സംസ്ഥാനം അട്ടിമറിച്ചത്. തദ്ദേശ വകുപ്പിലെ ആരോപണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥെൻറ ഇടപെടലിലാണ് ഇൻകെൽ, കിറ്റ്കോ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്കും ദേശീയതലത്തിൽ ശ്രദ്ധനേടിയ സ്വകാര്യ ഏജൻസികൾക്കും ഒപ്പം കോഴിക്കോെട്ട വിവാദ സ്ഥാപനവും എംപാനലിൽ ഉൾപ്പെട്ടത്. തേദ്ദശ വകുപ്പ് ചീഫ് എൻജിനീയർ കൺവീനറും ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ചെയർമാനുമായ സമിതിയാണ് പദ്ധതികൾക്ക് സാേങ്കതികാനുമതി നൽകുന്നതെന്നും പദ്ധതി നടപ്പാക്കുന്നതിെൻറ പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നും ശുചിത്വ മിഷൻ പറയുന്നു.
അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫൊർമേഷൻ (അമൃത്) പദ്ധതിയിൽ വിവിധ നഗരങ്ങളുടെ സുസ്ഥിര വികസനത്തിനായി അനുവദിച്ച 2357 കോടി രൂപയിൽ 629.86 കോടി രൂപയാണ് നഗരസഭകളിൽ മലിനജല സംസ്കരണ പ്ലാൻറുകൾ നിർമിക്കാൻ നീക്കിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.