തിരുവനന്തപുരം: അത്യാസന്നനിലയിലെ രോഗികളുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകളെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷിക്കാൻ സഹായകമാകുന്ന സാേങ്കതികവിദ്യ വികസിപ്പിച്ച മലയാളി ഡോക്ടർക്ക് ദേശീയ പുരസ്കാരം. ആക്സിഡൻറ് സ്മാർട്ട് അലർട്ട് പ്രോഗ്രാം-എമർജൻസി (അസാപ്-ഇ.എം) വികസിപ്പിച്ച ഡോ. ഡാനിഷ് സലിമിനാണ് പുരസ്കാരം. ജയ്പൂരിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ (ഇ.എം.സി.ഒ.എൻ 2017) രാജസ്ഥാൻ ആരോഗ്യമന്ത്രി കാളിചരൺ സറഫ് പുരസ്കാരം വിതരണം ചെയ്തു.
രോഗിയുമായി വരുന്ന ആംബുലൻസിൽ ഇൗ സാേങ്കതികവിദ്യ ഘടിപ്പിച്ചാൽ സിഗ്നൽ ചുവപ്പാണെങ്കിൽ വളരെ വേഗം ആംബുലൻസിന് പോകാനുള്ള പാതയിൽ പച്ച സിഗ്നൽ തെളിയും. മറ്റുള്ളതെല്ലാം ചുവപ്പാവുകയും ചെയ്യും. ആംബുലൻസ് ഉള്ള വരി വാഹനങ്ങൾക്ക് മുന്നോട്ടു പോകാനാകും. ആംബുലൻസ് സിഗ്നലിലെത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പ് ആദ്യത്തെ സിഗ്നൽ ട്രാഫിക് ലൈറ്റ് കൺട്രോളിലേക്ക് പോകും. 500 മീറ്റർ അടുത്തെത്തുേമ്പാൾ സിഗ്നൽ മാറുകയും കടന്നുപോകാൻ സാധിക്കുകയും ചെയ്യും. ആംബുലൻസ് പോയ ശേഷം ലൈറ്റ് പഴയതു പോലെ പ്രവർത്തിക്കും. സാധാരണ വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന അസാപ് എന്ന ഉപകരണവും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. ഇത് വാഹനങ്ങളിൽ ഘടിപ്പിച്ചാൽ അപകടം സംഭവിച്ച ഉടൻ പൊലീസിന് വിവരം നൽകും. അതിവേഗം രക്ഷാപ്രവർത്തനം നടത്താൻ സഹായകമാകും. 2010ന് ശേഷം നിർമിച്ച വാഹനങ്ങളിൽ ഇൗ ഉപകരണം ഘടിപ്പിക്കാനാകുമെന്ന് ഡോ. ഡാനിഷ് സലിം പറഞ്ഞു.
തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ എമർജൻസി വിഭാഗം മേധാവിയാണ് ഡോ. ഡാനിഷ്. പൂവാർ സ്വദേശിയായ അദ്ദേഹം പി.ജിക്ക് ശേഷം ബ്രിട്ടനിൽ ഉപരിപഠനവും നടത്തിയിട്ടുണ്ട്. ഇൗ ഉപകരണങ്ങളുടെ ഗവേഷണത്തിന് ഡോ. ഡാനിഷ് 25 ലക്ഷത്തോളം രൂപ ചെലവിട്ടിരുന്നു. അസാപ്-ഇ.എം സാേങ്കതികവിദ്യ സർക്കാർ സംവിധാനങ്ങൾക്ക് കൈമാറാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ ബൈക്ക് ആംബുലൻസ്, ആദ്യ റെയിൽവേ എമർജൻസി റൂം, നൂറിൽപരം ജീവൻ രക്ഷാ ഉപകരണങ്ങളുള്ള ബാഗ് തുടങ്ങിയ കണ്ടുപിടിത്തങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 2016ൽ സംസ്ഥാനെത്ത മികച്ച എമർജൻസി ഫിസിഷ്യൻ അവാർഡും ഡോ. ഡാനിഷിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.