പി.കെ ശശി വീണ്ടും സി.പി.എമ്മിൽ സജീവമാകുന്നു

പാലക്കാട്: ലൈംഗികാരോപണ കേസിൽ ഉൾപ്പെട്ട പി.കെ ശശി എം.എൽ.എ സി.പി.എം ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
ആരോപണ വിധേയനായ ശേഷം ആദ്യമായാണ് ശശി ഏരിയ കമ്മിറ്റി യോഗത്തിനെത്തുന്നത്.
എരിയ കമ്മിറ്റി യോഗത്തിന് ശേഷം സി.പി.എം കാൽനട പ്രചരണ ജാഥയുടെ മുന്നൊരുക്ക യോഗത്തിലും ശശി പങ്കെടുക്കും. നേരത്തെ ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ടതിന് ശേഷം സി.പി.എമ്മിെൻറ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് പി.കെ ശശി വിട്ടു നിൽക്കുകയായിരുന്നു.

അതേ സമയം, പി.കെ ശശിക്കെതിരായ സി.പി.എം നിയോഗിച്ച അന്വേഷണ കമീഷൻ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. എ.കെ ബാലനും പി.കെ ശ്രീമതിയും അംഗങ്ങളായ കമീഷൻ അന്വേഷണം പൂർത്തിയാക്കിയെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് സൂചന. അന്വേഷണം ഏെറക്കുറെ പൂർത്തിയയെന്നും വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും എ.കെ ബാലൻ പ്രതികരിച്ചിരുന്നു.

പി.കെ ശശിക്കെതിരെ പീഡനാരോപണം ഉന്നയിച്ച് ഡി.വൈ.എഫ്.െഎ വനിത നേതാവാണ് പരാതി നൽകിയത്. തുടർന്ന് സെപ്തംബർ അഞ്ച് മുതൽ പി.കെ ശശി ജില്ലയിലെ പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

Tags:    
News Summary - Alligations against P.K Sasi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.