അലനും താഹയും വിയ്യൂർ അതീവസുരക്ഷ ജയിലിൽ

തൃശൂർ: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫൈസലും വിയ് യൂർ അതീവ സുരക്ഷ ജയിലിൽ. എൻ.ഐ.എ കോടതിയാണ് ഇവരെ റിമാൻഡ് ചെയ്ത് വ്യാഴാഴ്ച വൈകീട്ട് വിയ്യൂരിലേക്ക് അയച്ചത്.

ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പരസ്പരം ആരുമായും ബന്ധപ്പെടാൻ കഴിയാത്ത വിധത്തിലും പൂർണമായും സി.സി.ടി.വി കാമറ നിരീക്ഷണത്തിലുള്ളതുമാണ് അതീവ സുരക്ഷ ജയിൽ. ഒരു ദിവസം പിന്നിട്ടിട്ടും ആരോടും ഇരുവരും പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

തടവുകാരുടെ സ്വകാര്യത പോലും ഹനിക്കുന്ന വിധത്തിലാണ് അതീവസുരക്ഷ ജയിലിെൻറ പ്രവർത്തനങ്ങളെന്ന് കാണിച്ച് മാവോവാദി നേതാവ് രൂപേഷ് ജയിലിൽ നിരാഹാര സമരം നടത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഹൈകോടതി ഇടപെടലിൽ രൂപേഷിനെ സെൻട്രൽ ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.

Tags:    
News Summary - allen and thaha are in viyyur high security jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.