മൂവാറ്റുപുഴ: ദേശീയ ഹൈജംപ് താരം ജിനു മരിയ മാനുവലിനുള്ള അക്ഷരവീട് സമർപ്പണം ശനിയ ാഴ്ച നടക്കും. വൈകീട്ട് നാലിന് പോത്താനിക്കാട് സെൻറ് സേവ്യേഴ്സ് പബ്ലിക് സ്കൂളിൽ കൃഷ ിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും.
മലയാളത്തിെൻറ 51 അക്ഷരങ്ങള്‍ ചേര്‍ത്തുനിര്‍ത്തി ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിമയരംഗത്തെ ആഗോളസ്ഥാപനമായ യൂനിമണിയും ആരോഗ്യരംഗത്തെ ഇൻറര്‍നാഷനല്‍ ബ്രാൻഡായ എന്‍.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിന് സമര്‍പ്പിക്കുന്ന അക്ഷരവീട് പദ്ധതിയിലെ 10ാമത് വീടായ ‘ഒ’ആണ് ജിനു മരിയക്ക് കൈമാറുന്നത്. പോത്താനിക്കാട് പുളിന്താനത്താണ് വീട് ഒരുക്കിയിരിക്കുന്നത്.
സമൂഹത്തിൽ പിന്തള്ളപ്പെട്ട പ്രതിഭകളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ മലയാളത്തിലെ 51 പ്രതിഭകൾക്കുള്ള ആദരവും അംഗീകാരവുമായി 2017 ഏപ്രിൽ 15ന് തുടക്കംകുറിച്ച അക്ഷരവീട് പദ്ധതിയിൽ എറണാകുളം ജില്ലയിലെ ആദ്യവീടാണിത്.
ഉദ്ഘാടനചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, എൽദോ എബ്രഹാം എം.എൽ.എ, ‘മാധ്യമം- മീഡിയവൺ’ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, യൂനിമണി സി.ഇ.ഒ സുധീർ നീലകണ്ഠൻ, ‘അമ്മ’ എക്സിക്യൂട്ടിവ് അംഗം ടിനി ടോം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിക്കും. സംഗീതരംഗത്ത് 40 വർഷം പിന്നിട്ട പിന്നണിഗായകൻ കെ.ജി. മാർക്കോസിനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ‘ഗാനസന്ധ്യ’ അരങ്ങേറും. വാർത്തസമ്മേളനത്തിൽ ‘മാധ്യമം’ സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്, സംഘാടകസമിതി ചെയർപേഴ്സൻ അലക്സി സ്കറിയ, പബ്ലിക് റിലേഷൻസ് കോഓഡിനേറ്റർ എം. സൂഫി മുഹമ്മദ്, സെൻറ് സേവ്യേഴ്സ് പബ്ലിക് സ്കൂൾ ഇൻചാർജ് സിസ്റ്റർ നെൽഹ ജോസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.