തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഗുരുതര പ്രതിസന്ധിയിലാണെന്നും ഇത് പെട്ടെന്ന് മറികടക്കാനാവില്ലെന്നും ഗതാഗത മന് ത്രി എ.കെ ശശീന്ദ്രൻ. നിയമന ഉത്തരവ് നൽകിയാൽ പരിശീലനം നൽകാൻ കാലതാമസമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി വിധിയെ തുടർന്ന് എറണാകുളത്ത് 40 ശതമാനം സർവീസുകളാണ് മുടങ്ങിയത്. സ്പെയർ പാർട്സ് വാങ്ങാനാവാതെ നിലവിൽ 1400 സർവീസുകളാണ് മുടങ്ങിക്കിടക്കുന്നത്. കെ.എസ്.ആർ.ടി.സി ഇരട്ടി ബാധ്യതയിലേക്കാണ് നീങ്ങുന്നത്. നിലവിലുള്ള അവസ്ഥ മനസിലാക്കി വിധി നടപ്പാക്കാൻ കാലതാമസം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.