പട്ടാമ്പി: വിധി എതിരായപ്പോൾ പ്രതി കോടതിയിൽനിന്ന് മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് (39) പട്ടാമ്പി അതിവേഗ കോടതിയിൽനിന്ന് രക്ഷപ്പെട്ടത്. 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഹരിദാസൻ.
2021ൽ ചാലിശ്ശേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ജാമ്യത്തിലായിരുന്ന പ്രതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചാണ് ശനിയാഴ്ച കോടതിയിലെത്തിയത്. എന്നാൽ, പട്ടാമ്പി പോക്സോ കോടതി ഹരിദാസന് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതോടെ ഇയാൾ കടന്നുകളയുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.