കൊച്ചി: അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിങ‌് സ്ഥാപനത്തിൽനിന്ന‌് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത ്തിന് ഇരയായെന്ന് വൈദ്യപരിശോധനാ ഫലം. മലപ്പുറം വഴിക്കടവിലെ വാടക വീട്ടിൽ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പ ൊലീസിന് മൊഴി നൽകിയിരുന്നു.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന‌് പൂണെയ്ക്കുള്ള യാത്രയ്ക്കിടെ റെയിൽവേ പ്രൊ ട്ടക്ഷൻ ഫോഴ്സിന്റെ സഹായത്തോടെയാണ‌് പൊലീസ് ഇവരെ കണ്ടെത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന നിലമ്പൂര്‍ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മറ്റ് രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്ടു പെൺകുട്ടികളെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലേക്ക‌് മാറ്റിയിട്ടുണ്ട്. ഒരാളെ മാതാപിതാക്കളോടൊപ്പം വിട്ടു. ഈ മാസം 13നാണ് ഇവരെ കാണാതായത്. തുടർന്ന് സ്ഥാപനം ഉടമ അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.