കൊച്ചി: ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നുമാ വശ്യപ്പെട്ട് നടി ലീന മരിയ പോൾ ഹൈകോടതിയിൽ ഹരജിനൽകി. പനമ്പിള്ളി നഗറിലെ തെൻറ ‘ നെയിൽ ആർടിസ്ട്രി’ സ്ഥാപനത്തിനുനേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നടി സംര ക്ഷണം തേടി കോടതിയെ സമീപിച്ചത്.
ഡിസംബർ 15ന് വൈകീട്ടാണ് മുഖംമൂടി ധരിച്ച് ബൈക്കിലെ ത്തിയ രണ്ടംഗ സംഘം വെടിവെപ്പ് നടത്തിയതെന്ന് ഹരജിയിൽ പറയുന്നു. നവംബർ മൂന്നിന് അധോലോക കുറ്റവാളി രവി പൂജാരിയുടെ നിർദേശപ്രകാരമാണ് വിളിക്കുന്നതെന്ന് ഫോണിൽ പരിചയപ്പെടുത്തിയ അജ്ഞാതൻ 25 കോടി നൽകണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് പലതവണ ഇയാൾ ഫോണിൽ വിളിച്ച് അഞ്ച്, 10, 15 കോടി വീതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.
പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ആദ്യം തമാശയായി കരുതിയെങ്കിലും വെടിവെപ്പിൽവരയെത്തിയ സാഹചര്യത്തിൽ തെൻറയും വീട്ടുകാരുടെയും ജീവനും സ്വത്തിനും സ്ഥാപനത്തിനും ജീവനക്കാർക്കും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാണ് ആവശ്യം.
ഭീഷണിവിവരം ആരോടും താൻ പറഞ്ഞിരുന്നില്ലെങ്കിലും വെടിവെപ്പിന് ദിവസങ്ങൾക്ക് മുമ്പ് ചില ഷാഡോ പൊലീസ് ഉദ്യോഗസ്ഥർ തനിക്ക് ലഭിച്ച കോൾ വിവരങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ച് മടങ്ങിയതായി ഹരജിയിൽ പറയുന്നു. വെടിവെപ്പിനെ തുടർന്ന് സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിന് അേപക്ഷ നൽകിയെങ്കിലും അന്വേഷണം നടക്കുന്നതിനാൽ ആവശ്യം പരിഗണിക്കുന്നില്ല. പൊലീസ് സംരക്ഷണത്തിന് ഉത്തരവിടണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.