ആലുവ: ചലച്ചിത്രനടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച വാഹനം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു. മഹീന്ദ്ര എക്സ്.യു.വി വാഹനമാണ് ആലുവ സി.ഐ ഓഫിസിലത്തെിച്ച് പരിശോധിച്ചത്. വാഹനത്തില്‍നിന്ന് മുടിനാരിഴകളും നഖവും ഉള്‍പ്പെടെ ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചിട്ടുണ്ട്. ചില പേപ്പറുകളും കണ്ടത്തെി. പരിശോധന രണ്ടുമണിക്കൂറോളം നീണ്ടു. വാഹനത്തിന്‍െറ പിന്നില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ച പാടുകളുമുണ്ട്. ലാലിന്‍െറ മകന്‍ ജീന്‍ പോള്‍ ലാലിന്‍െറ ഭാര്യയുടെ പേരിലുള്ളതാണ് കാര്‍. ഇന്‍ഫോപാര്‍ക്ക് സി.ഐ രാധാമണിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.