ചാലക്കുടി: ദേശീയപാതയില്‍ സര്‍വിസ് റോഡിലെ കുഴിയില്‍ തെന്നി ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ദമ്പതികള്‍ ലോറി കയറി മര ിച്ചു. പൂത്തന്‍ചിറ വേലപ്പറമ്പില്‍ ബാലകൃഷ്ണെൻറ മകന്‍ ഷൈന്‍ (55), ഭാര്യ ബിന്ദു (44) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ര ാവിലെ 10.45ന് മുരിങ്ങൂര്‍ സിഗ്നല്‍ കവലക്ക് സമീപമായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. ബൈക്ക് സര്‍വിസ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് വീണ ഇരുവരുടെയും മേല്‍ ലോറി കയറി. ബിന്ദു സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷൈൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ട്യൂഷന്‍ സെൻറർ നടത്തി വരികയായിരുന്നു ഷൈന്‍. രണ്ട് മക്കളുണ്ട്. അപകടത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചു.
മുണ്ട് ബൈക്ക് ചക്രത്തിൽ കുടുങ്ങി അപകടം : ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
ചെറുതുരുത്തി: ഗൾഫിൽ നിന്ന് അവധിക്കെത്തിയ സുഹൃത്തിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ മുണ്ട് ബൈക്കിെൻറ ചക്രത്തിൽ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കൊളെജിൽ ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. മുള്ളൂർക്കര എസ്. എൻ. നഗർ സ്വദേശി കോലോത്ത് പറമ്പിൽ രാമെൻറ മകൻ കൃഷ്ണകുമാർ (കണ്ണൻകുട്ടി - 30) ആണ് ഇന്നലെ കാലത്ത് മരണമടഞ്ഞത്. കഴിഞ്ഞ ആഗസ്റ്റ് 25നായിരുന്നു ആറ്റൂരിൽ വെച്ച് അപകടം സംഭവിച്ചത്.
സുഹൃത്ത്മുള്ളൂർക്കര അപ്പനാത്ത്പറമ്പിൽ വിട്ടിൽ സുന്ദരൻ -ശാരദ ദമ്പതികളുടെ മകൻ സുജിത്ത് (ബാബു - 28) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു. കൃഷ്ണ കുമാറാണ് ബൈക്ക് ഓടിച്ചിരുന്നത്. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചെറുതുരുത്തി പൊലീസ് മോൽ നടപടികൾ സ്വീകരിച്ചു കാർത്യയാനിയാണ് കൃഷ്ണ കുമാറിെൻറ മാതാവ്. സഹോദരങ്ങൾ: വിജയകുമാർ, ആതിര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.