കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത ്തിയ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. 14 മുതൽ 16വരെ പ്രതികളായ ആലുവ ഉള ിയന്നൂർ പാലിയത്ത് വീട്ടിൽ പി.എം. ഫായിസ് (20), നെട്ടൂർ കരിങ്കാമ്പാറ വീട്ടിൽ വാടകക്ക് താമസിക്കുന്ന തൻസീൽ (25), നെട്ടൂർ മേക്കാട്ട് വീട്ടിൽ സാനിദ് (26) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്.
കുറ്റപത്രം സമർപ്പിച്ചതാണെങ്കിലും പ്രതികൾക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളതും കേസിെൻറ സ്വഭാവവും പരിഗണിക്കുേമ്പാൾ ജാമ്യം നൽകാൻ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് അപേക്ഷ നിരസിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ് മൂന്ന് പ്രതികളും കീഴടങ്ങിയത്.
2018 ജൂലൈ രണ്ടിന് പുലർച്ചയാണ് രണ്ടാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി എത്തിയ എസ്.ഡി.പി.െഎ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടതെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.