അഭയ കേസ് വിചാരണ തുടങ്ങി; സാക്ഷി സിസ്റ്റർ അനുപമ കൂറുമാറി

തിരുവനന്തപുരം: 27 വർഷത്തിന് ശേഷം സിസ്റ്റർ അഭയ കൊലക്കേസിെൻറ വിചാരണ കോടതിയിൽ ആരംഭിച്ചു. ആദ്യം വിസ്തരിച്ച പ്രോസിക്യൂഷൻ സാക്ഷിയും അഭയക്കൊപ്പം കോൺവെൻറിലെ അന്തേവാസിയുമായിരുന്ന സിസ്റ്റർ അനുപമ മാത്തൂർ കൂറുമാറി. ത ിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിച്ചത്. ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നീ പ്രത ികളാണ് വിചാരണ നേരിടുന്നത്. മൂന്ന് സാക്ഷികളുടെ വിചാരണയാണ് തിങ്കളാഴ്ച നിശ്ചയിച്ചിരുന്നത്. ഒന്നും രണ്ടും സാ ക്ഷികളായ സിസ്റ്റർ ലിസ്‌വി, അഭയയുടെ പിതാവ് തോമസ് എന്നിവർ മരിച്ച സാഹചര്യത്തിലാണ് സിസ്റ്റർ അനുപമയെ ഒന്നാം സാക ്ഷിയായി വിസ്തരിച്ചത്.

എന്നാൽ, അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽനിന്ന് വിരുദ്ധമായ മൊഴിയാണ് കോടതിയിൽ സിസ്റ്റർ അനുപമ നൽകിയത്. സിസ്റ്റർ അഭയ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നതായാണ് 50ാം സാക്ഷിയായ അനുപമ മാത്തൂർ കോടതിയിൽ പറഞ്ഞത്. അഭയ കൊല്ലപ്പെടുന്നതിന് തലേദിവസം കോൺവെൻറിലെ അന്തേവാസികളായ കന്യാസ്ത്രീകളുമൊത്ത് നാഗമ്പടത്ത് ബൈബിൾ കൺവെൻഷനിൽ പങ്കെടുത്തിരുന്നു. രാത്രി ഒമ്പതോടെയാണ് തിരികെ കോൺവെൻറിൽ എത്തിയത്. സംഭവദിവസം രാവിലെ നാലിന് അഭയ തെൻറ റൂമിൽ വന്ന് പഠിക്കാൻ തട്ടിവിളിച്ചിരുന്നു. പുലർച്ച താൻ പഠിച്ചുകൊണ്ടിരുന്ന സമയം കിണറ്റിൽ എന്തോ വീഴുന്ന ശബ്‌ദം കേട്ടുവെന്നുമാണ് സിസ്റ്റർ അനുപമ മൊഴി നൽകിയത്.

എന്നാൽ, അഭയ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കിണറിെൻറ പരിസരത്ത് ചെരിപ്പുകളും ശിരോവസ്ത്രങ്ങളും കണ്ടെത്തിയെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന് ഇവർ നേരത്തേ മൊഴി നൽകിയത്. വിചാരണ ആരംഭിച്ചപ്പോൾ തന്നെ ഇവർ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് സി.ബി.െഎ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആകെ 177 സാക്ഷികളുള്ള കേസിെൻറ വിചാരണയുടെ ആദ്യ ഘട്ടമാണ് ആരംഭിച്ചത്.
1992 മാർച്ച് 27നാണ് കോട്ടയത്തെ പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടാക്കാനായില്ല. തുടർന്നാണ് അന്വേഷണം സി.ബി.െഎക്ക് വിട്ടത്. 2009 ജൂലൈ 17ന് സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തോളം കേസിൽ കൂടുതൽ പ്രതികളെ ചേർക്കണമെന്നും ഒഴിവാക്കണമെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നുമൊക്കെയുള്ള ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നീളുകയായിരുന്നു. വിചാരണ ചൊവ്വാഴ്ച തുടരും. സഞ്ജു പി. മാത്യു, അടയ്ക്ക രാജു, ചെല്ലമ്മദാസ് എന്നീ നാല് മുതൽ ആറ് വരെയുള്ള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക.

അഭയകേസ്: സാക്ഷിപ്പട്ടികയിൽ മരിച്ച ആറുപേരും
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിെൻറ വിചാരണക്ക് ഹാജരാകാന്‍ സമന്‍സ് അയച്ചത് മരിച്ചുപോയ ആറ് സാക്ഷികള്‍ക്ക്. അഭയ താമസിച്ചിരുന്ന കോൺവെൻറിെല മദർ സുപ്പീരിയർ, അഭയയുടെ പിതാവ് എന്നിവർ ഉൾപ്പെടെ വർഷങ്ങൾക്ക് മുേമ്പ മരിച്ച ആറുപേരെയാണ് സാക്ഷിപ്പട്ടികയിൽ സി.ബി.െഎ ഉൾപ്പെടുത്തിയത്. 27 വർഷത്തിനുശേഷം വിചാരണ ആരംഭിച്ച കേസിൽ സാക്ഷിപ്പട്ടിക നൽകുന്നതിൽ സി.ബി.െഎക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നതാണ് ഇൗ നടപടി. 2009 ലാണ് സി.ബി.െഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, 10 വർഷത്തിനുശേഷം വിചാരണ ആരംഭിക്കുേമ്പാൾ സാക്ഷിപ്പട്ടികയിൽ സി.ബി.െഎ കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ് വ്യക്തമാകുന്നത്.

Tags:    
News Summary - abhaya case; primary vitness sister Anupama changed his statement in court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.