പി.എം.എ. സലാമിന്റെ പ്രസ്താവനക്ക് ജിഫ്രി തങ്ങൾ മറുപടി നൽകിയതോടെ വിവാദം അവസാനിച്ചു -അബ്ദുസമദ് പൂക്കോട്ടൂർ

മലപ്പുറം: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ പ്രസ്താവനക്ക് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മറുപടി നൽകിയതോടെ സമസ്തയും ലീഗും തമ്മിലുള്ള വിവാദം അവസാനിച്ചെന്ന് എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം വഷളാക്കാനാകില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എല്ലാ വിഷയങ്ങളും രമ്യമായി പരിഹരിക്കും. ചിലരുടെ ലക്ഷ്യം ലീഗ്-സമസ്ത ബന്ധം തകർക്കലും ലോക്സഭ തെരഞ്ഞെടുപ്പുമാണ്. സമൂഹത്തിൽ ചർച്ചക്ക് ഇടയാക്കുന്ന പ്രസ്താവനകൾ ആര് നടത്തുമ്പോഴും ശ്രദ്ധ പുലർത്തണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

അത്തരത്തിലുള്ള പ്രസ്താവന വ്യാഖ്യാനിച്ച് പർവതീകരിക്കുന്നതും ശരിയല്ല. സമസ്ത പോഷക സംഘടന നേതാക്കൾ കത്ത് നൽകിയത് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കത്ത് കൊടുത്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - abdussamad pookkottur about League Samastha controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.