ആലപ്പുഴ: വെള്ളപ്പൊക്കക്കെടുതിയിൽനിന്ന് കുട്ടനാടിനെ കരകയറ്റാൻ ശുചീകരണമുൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് സർക്കാർ ത്രിദിന കർമപരിപാടി ആവിഷ്കരിച്ചു. ഇൗ മാസം 28, 29, 30 തീയതികളിൽ നടക്കുന്ന തീവ്രയജ്ഞത്തിലൂടെ അര ലക്ഷത്തോളം പേരെ പുനരധിവസിപ്പിക്കും.
ജില്ലയിലെ അയ്യായിരവും പുറത്തുള്ള അയ്യായിരവും സന്നദ്ധ പ്രവർത്തകർക്കു പുറമെ മുലയൂട്ടുന്നവർ ഒഴികെയുള്ള സ്ത്രീകളും പുരുഷന്മാരും യജ്ഞത്തിൽ പങ്കാളികളാകും. പുനരധിവാസ പ്രവർത്തനത്തിൽ പുത്തൻ മാതൃക സൃഷ്ടിക്കുന്ന പദ്ധതി കേരളം കണ്ടതിൽെവച്ചേറ്റവും വലിയ കാമ്പയിനായിരിക്കുമെന്ന് മന്ത്രിമാരായ ഡോ. േതാമസ് െഎസക്കും ജി. സുധാകരനും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ കലക്ടറേറ്റിൽ വിവര സാേങ്കതിക വിദ്യയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന 200 പേരുടെ സേവനവും പ്രയോജനപ്പെടുത്തും. കല്ലാശാരി, മരയാശാരി, ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങിയ നൈപുണ്യമുള്ളവരെ പദ്ധതിയിൽ പെങ്കടുപ്പിക്കും. ഇതിന് https://www.volunteer.canalpy.com എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലായി വിവിധ വാർഡുകളിലെ ഒാരോ ഗ്രൂപ്പിലും ഒരാളെയെങ്കിലും വിന്യസിക്കുകയാണ് ലക്ഷ്യം.
ആദ്യ രണ്ടുദിവസത്തെ ശുചീകരണത്തിന് ശേഷം 30ന് പ്രായമായവരെയും കുട്ടികളെയും എത്തിക്കും. 31ന് രോഗപ്രതിരോധ പരിപാടികളും നടത്തും. സെപ്റ്റംബർ ആദ്യവാരത്തോടെ കുട്ടനാട് പൂർവസ്ഥിതിയിലാകുമെന്ന് മന്ത്രിമാർ വിശ്വാസം പ്രകടിപ്പിച്ചു. കലക്ടർ എസ്. സുഹാസ്, സബ്കലക്ടർ വി.ആർ. കൃഷ്ണ തേജ, കൊല്ലം സബ്കലക്ടർ േഡാ. എസ്. ചിത്ര എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.