സ്കൂൾ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നു -വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. രാജ്യത്ത് പൊതു പരീക്ഷ നടത്തിയ ഒരേയൊരു സംസ്ഥാനമാണ് കേരളം. പരീക്ഷക്കെതിരെയും ക്ലാസുകൾ തുടങ്ങുന്നതിനെതിരേയും നിലകൊള്ളുന്നവർ വിദ്യാർഥികളുടെ ഉന്നമനത്തിനായാണ് സർക്കാർ ഇതു ചെയ്യുന്നതെന്ന് മനസിലാക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.

13ാം തീയതിയിലെ സുപ്രീംകോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമെടുക്കു. സംസ്ഥാനത്തെ സാങ്കേതിക സമിതി സ്കൂൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. പ്രതിരോധശേഷി കൂടുതലയായതിനാൽ കുട്ടികൾക്ക് വാക്സിൻ നൽകാതെ സ്കൂൾ തുറക്കാമെന്നാണ് നിർദേശമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഒക്ടോബർ നാല് മുതൽ കോളജുകൾ തുറക്കുകയാണ്. ഒരു ഡോസ് വാക്സിനെടുത്തവർക്കാണ് കോളജുകളിൽ പ്രവേശനം. ഇതിനായി വിദ്യാർഥികൾക്ക് പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - A section is working against the opening of the school - V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.