പൊന്നാനിയിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയെ ചവിട്ടി കൊന്നു

പൊന്നാനിയിൽ അതിർത്തി തർക്കത്തെത്തുടർന്ന് അയൽവാസിയെ ചവിട്ടി കൊന്നു. പൊന്നാനി ഗേൾസ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ എന്ന മോഹനൻ (62) ആണ് മരിച്ചത്.

വർഷങ്ങളായി സുബ്രഹ്മണ്യനും  ബന്ധുക്കളായ അയൽവാസികളും തമ്മിൽ വഴിയെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. സംഭവത്തിൽ തിരൂർ കോടതിയിൽ കേസും നടക്കുന്നുണ്ട്. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ അയൽവാസികളും സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് അയൽവാസികൾ സുബ്രഹ്മണ്യനെ ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്മണ്യനെ പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഭാര്യ: രാധ മകൻ: രഹാൻ. മുൻ എം.പി സി.ഹരിദാസിന്റെ ഡ്രൈവറായിരുന്നു മരണപ്പെട്ട സുബ്രഹ്മണ്യൻ. സംഭവത്തിൽ പൊന്നാനി പൊലീസ് കേസെടുത്തു.

Tags:    
News Summary - a neighbor was trampled to death following a border dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.