വാൽപ്പാറയിൽ നാലു വയസുകാരനെ പുലി കൊന്നു, മൃതദേഹം കിട്ടിയത് തേയില തോട്ടത്തിൽനിന്ന്

ചാലക്കുടി/കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. അസം സ്വദേശി റോജാവാലിയുടെയും ഷാജിത ബീഗത്തിന്റെയും മകൻ സൈഫുൽ ആലം ആണ് മരിച്ചത്.

കഴിഞ്ഞ എട്ടുമാസത്തിനിടെ വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ കുട്ടിയാണിത്.

വാൽപ്പാറ അയ്യർപാടി എസ്റ്റേറ്റിലെ ജെ.ഇ ബംഗ്ലാവ് ഡിവിഷനിൽ ശനിയാഴ്ച രാത്രിയാണ് ദാരുണസംഭവം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് തേയിലത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രക്തത്തിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കണ്ടത്. വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

Tags:    
News Summary - A five-year-old boy was killed by a Leopard in Valpara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.