മരിച്ച ഹാദി ഹംദാൻ

പിതാവ് ഓടിച്ച സ്കൂട്ടർ ടിപ്പറുമായി കൂട്ടിയിടിച്ച് പിഞ്ചുബാലൻ മരിച്ചു

പാനൂർ (കണ്ണൂർ): പിതാവിന്റെ കൂടെ സ്കൂട്ടറിൽ സഞ്ചരിച്ച ഏഴു വയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചു. ഈസ്റ്റ് പാറാട് കൊളവല്ലൂർ ഹൈസ്കൂളിന് സമീപത്തെ തച്ചോളിൽ അൻവർ അലിയുടെ മകൻ ഹാദി ഹംദാനാണ് മരിച്ചത്. പിതാവ് ഓടിച്ച സ്കൂട്ടർ ടിപ്പർ ലോറിയുമായി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഹാദി ഹംദാൻ റോഡിൽ തെറിച്ചുവീണ് തലയിടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

ജില്ലി കയറ്റിയ ടിപ്പർ ലോറി പാറാട് പുത്തൂർ ക്ലബിന് സമീപത്തുനിന്ന് പെട്ടെന്ന് കണ്ണങ്കോട് ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ പാറാട് ഭാഗത്തുനിന്നുവന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് ടിപ്പറിന് പിന്നിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഹാദി മരണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ പിതാവ് അൻവറിനെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഹാദി ഹംദാൻ പാറക്കടവ് ദാറുൽ ഹുദ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.

മാതാവ്: റാഹിമ (ചെക്യാട്). സഹോദരങ്ങൾ: അംന ആതിയ (പാറക്കടവ് ദാറുൽ ഹുദാ അഞ്ചാം ക്ലാസ് വിദ്യാർഥിനി), റുവ. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച തൃപ്പങ്ങോട്ടൂർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. 

Tags:    
News Summary - 7 year old Boy dies in scooter accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.