കൊല്ലങ്കോട് (പാലക്കാട്): ഗോവിന്ദാപുരം വഴി ലോറിയിൽ നുഴഞ്ഞുകയറിയ ആറുപേരെ നാട്ടുകാർ പ ിടികൂടി. ഉടുമലയിൽനിന്ന് കാമ്പ്രത്ത് ചള്ളയിലേക്ക് വന്ന രണ്ട് ലോറിയിൽ ഒളിച്ചിരുന് ന് കടന്നുവന്ന ഡ്രൈവർമാർക്കു പുറമെയുള്ള ആറു പേരെയാണ് പാപ്പാൻ ചള്ളയിൽവെച്ച് നാട്ടു കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 12ഓടെ പൊള്ളാച്ചിയിൽനിന്ന് കാമ്പ്രത്ത് ചള്ളയിൽ തകരാറായി നിൽക്കുന്ന കാലിത്തീറ്റ കയറ്റിയ ലോറിയിലെ ചരക്ക് മാറ്റി കയറ്റാനായി പോകുന്നു എന്നാണ് ഡ്രൈവർമാർ ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ പറഞ്ഞത്. രണ്ട് ലോറികളും പരിശോധിച്ചപ്പോൾ ഒരു ലോറിയിൽ ഡ്രൈവർക്ക് പുറമെ രണ്ടുപേർ ഉണ്ടായതിനാൽ ഒരാളെ ലോറിയിൽനിന്ന് ഇറക്കി തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചതായി പരിശോധനക്ക് നേതൃത്വം നൽകിയ റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
തൊട്ടുപുറകിൽ വന്ന രണ്ടാമത്തെ ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഇതേ ലോറിക്കു പുറകിൽ നാലുപേർ അധികൃതരുടെ കണ്ണ് വെട്ടിച്ച് ഒളിച്ചിരുന്ന് അതിർത്തി കടക്കുകയായിരുന്നു. ലോറിയിൽനിന്ന് ഇറക്കിവിട്ട് തമിഴ്നാട്ടിലേക്ക് നടന്നുപോയ യുവാവ് ഊടുവഴിയിലൂടെ കേരളത്തിനകത്തെത്തി മീങ്കരയിൽ വെച്ച് അതേ ലോറിയിൽ കയറുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പൊലീസെത്തി രണ്ട് ലോറികളും ഗോവിന്ദാപുരത്ത് എത്തിച്ചു. ഉടുമല സ്വദേശികളായ ലോറികളിലെ ഡ്രൈവർമാരായ രവി (32), ബാലസുബ്രഹ്മണ്യൻ (36) എന്നിവർക്കെതിരെ കേസെടുത്ത് ലോറികൾ കസ്റ്റഡിയിലെടുത്തതായി എസ്.ഐ കൃഷ്ണൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.